ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട: 200 കിലോ ലഹരിമരുന്നുമായി രണ്ട് പാകിസ്ഥാൻ സ്വദേശികൾ പിടിയിൽ

കടല്‍മാര്‍ഗം ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധ സേനയും സംയുക്തമായാണ് പോര്‍ബന്തര്‍ തീരത്ത് പരിശോധന നടത്തിയത്.

New Update
Untitled

പോര്‍ബന്തര്‍: ഗുജറാത്ത് തീരത്ത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപം നടത്തിയ സംയുക്ത തിരച്ചിലില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും ചേര്‍ന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാന്‍ സ്വദേശികളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Advertisment

പ്രാഥമിക പരിശോധനയില്‍ ഏകദേശം 200 കിലോയിലധികം മയക്കുമരുന്ന് കണ്ടെടുത്തു. ഇതിന്റെ കൃത്യമായ അളവും വിപണി മൂല്യവും വരും മണിക്കൂറുകളില്‍ മാത്രമേ വ്യക്തമാകൂ.


കടല്‍മാര്‍ഗം ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും ഭീകരവിരുദ്ധ സേനയും സംയുക്തമായാണ് പോര്‍ബന്തര്‍ തീരത്ത് പരിശോധന നടത്തിയത്.

പിടിയിലായ പാകിസ്ഥാന്‍ സ്വദേശികളെ തീവ്രമായി ചോദ്യം ചെയ്തുവരികയാണ്. ഈ മയക്കുമരുന്ന് എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ആര്‍ക്ക് വേണ്ടിയാണ് എത്തിച്ചതെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Advertisment