ഡൽഹി: പ്രമുഖ ചിക്കൻ വിഭവങ്ങളുടെ ബ്രാൻഡായ കെ.എഫ്.സിക്ക് അയോധ്യ രാമക്ഷേത്രത്തിന് സമീപം പ്രവർത്തിക്കാമെന്ന് യുപി സർക്കാർ. എന്നാൽ ചിക്കൻ വിഭവങ്ങൾ വിൽക്കാൻ പാടില്ലെന്നും വെജിറ്റേറിയൻ മാത്രമേ പാടുള്ളൂവെന്നും അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ വ്യക്തമാക്കി.
വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം വിൽപ്പന നടത്താൻ തീരുമാനിച്ചാൽ കെ.എഫ്.സിക്ക് പോലും സ്ഥലം നൽകാൻ തങ്ങൾ തയ്യാറാണെന്ന് സർക്കാർ ഉദ്യോഗസ്ഥനായ വിശാൽ സിങ് വ്യക്തമാക്കി. ക്ഷേത്രത്തോട് ചേർന്ന പഞ്ച് കോസി മാർഗിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മേഖലയിൽ മാംസവും മദ്യവും വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്. രാമക്ഷേത്രത്തോട് ചേർന്നുള്ള 15 കിലോമീറ്റർ പരിധിയിലാണ് ഈ നിരോധനം.