എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, സംഭവം നടന്നത് മുംബൈയില്‍; ആക്രമണം നടത്തിയത് മൂന്നംഗ സംഘം; രണ്ടു പേര്‍ പിടിയില്‍

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയില്‍ വെടിയേറ്റ് മരിച്ചു

New Update
Baba Siddique

മുംബൈ: എന്‍സിപി നേതാവ് ബാബ സിദ്ദിഖ് മുംബൈയില്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. യുപി, ഹരിയാന സ്വദേശികളാണ് അറസ്റ്റിലായത്. ഒരാള്‍ ഒളിവിലാണ്. 

Advertisment

ബാന്ദ്ര ഈസ്റ്റിലെ മകൻ സീഷൻ്റെ ഓഫീസിന് പുറത്ത് വച്ചാണ് ബാബ സിദ്ദിഖിനെതിരെ മൂന്നംഗ സംഘം വെടിയുതിര്‍ത്തത്. ഉടന്‍ മുംബൈ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. 

ഈ വർഷം ഫെബ്രുവരിയിൽ സിദ്ദിഖ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേരുകയായിരുന്നു.

മുംബൈയിലെ ബാന്ദ്ര വെസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായിരുന്നു ബാബ സിദ്ദിഖ്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുടെ ആശിഷ് ഷെലാറിനോട് സീറ്റ് നഷ്ടപ്പെട്ടു. 

2000-ൻ്റെ തുടക്കത്തിൽ മുൻ കോൺഗ്രസ്-എൻസിപി സർക്കാരിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ലേബർ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ), ഉപഭോക്തൃ സംരക്ഷണം എന്നിവയുടെ മന്ത്രിയായി ബാബ സിദ്ദിഖ് പ്രവര്‍ത്തിച്ചിരുന്നു.

Advertisment