/sathyam/media/media_files/2025/12/28/chrst-statue-2025-12-28-09-48-24.webp)
ബെംഗളൂരു: കർണാടകയിലെ കനകപുര മണ്ഡലത്തിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിയമപരമായാണ് പൂർത്തിയാക്കിയതെന്ന് ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാർ.
പ്രതിമ നിർമ്മാണത്തിനായി 10 ഏക്കർ ഭൂമി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി സർക്കാർ നിശ്ചയിച്ച തുക താൻ കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തു പ്രതിമ നിർമാണത്തിനെതിരെ ബിജെപിയും സംഘ് പരിവാർ സംഘടനകളും സമര രംഗത്തുണ്ട്.
പ്രീണന രാഷ്ട്രീയമാണ് പ്രതിമക്കു പിന്നിലെന്നാണ് അവർ ആക്ഷേിപിക്കുന്നത്. നിർമാണത്തിനെതിരായ ഹരജികളെ തുടർന്ന് ഹൈക്കോടതി നിർമാണം നിർത്തിവെക്കാൻ ഉത്തരവിട്ടിരിക്കുകയാണ്.
തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ക്രിസ്തു പ്രതിമ. ബിഷപ്പുമാരുടെ ആവശ്യപ്രകാരമാണ് അതിനു വേണ്ടി രംഗത്തിറങ്ങിയത്.
ഇതിൽ രാഷ്ട്രീയമോ അധികാരമോഹമോ ഇല്ല. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.
കനകപുരയിൽ താൻ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി ഏക്കർ കണക്കിന് ഭൂമി വിട്ടുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
114 അടി ഉയരമുള്ള പ്രതിമയാണ് ഹാരോബെലെയിലെ കപാലിബെട്ടയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
13 അടി ഉയരമുള്ള പീഠവും ചേരുമ്പോൾ 127 മീറ്റർ ആയിരിക്കും പ്രതിമയുടെ ഉയരം. ഗ്രാനൈറ്റ് കല്ലിൽ നിർമ്മിക്കുന്ന പ്രതിമ, ബ്രസീലിലെ ക്രൈസ്റ്റ് ദി റിഡീമർ മാതൃകയിലാണ് നിർമിക്കുന്നത്.
പ്രതിമക്ക് ചുറ്റും പാർക്കും വിശ്രമകേന്ദ്രവും അടക്കമുള്ള സൌകര്യങ്ങളാണ് നിർമിക്കാനുദ്ദേശിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us