വരുമെന്നുറപ്പില്ലാത്ത സർക്കാരിന്റെ മുഖ്യമന്ത്രിയാകാൻ നടക്കുന്ന കോൺഗ്രസിലെ കേരളനേതാക്കൾ കണ്ടുപഠിക്കണം കർണാടകയിലെ ഐക്യം. നേതൃമാറ്റമെന്ന പ്രചരണം തുടങ്ങിയതെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപ മുഖ്യമന്ത്രി ശിവകുമാർ. സിദ്ധരാമയ്യയെ ഞങ്ങൾക്കാവശ്യമുണ്ടെന്നും ആ പേര് ദുരുപയോഗം ചെയ്യരുതെന്നും ശിവകുമാർ. മുഖ്യമന്ത്രിയാകാൻ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്നവർ കണ്ടറിയട്ടെ അയല്പക്കത്തെ ഐക്യം

ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമെന്ന അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോഴും അതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
sidharamayya dk sivakumar
Listen to this article
0.75x 1x 1.5x
00:00 / 00:00

ബാംഗ്ലൂര്‍: സംസ്ഥാനത്തെ രണ്ട് ശക്തരായ നേതാക്കള്‍ക്കിടയിലെ ഐക്യവും പരസ്പരവിശ്വാസവുമായിരുന്നു കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ മികച്ച മുന്നേറ്റത്തിന് കാരണം. 

Advertisment

അതേ ഐക്യം അവര്‍ക്കിടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നപ്പോഴും വിജയം കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നു.

ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരില്‍ നേതൃമാറ്റമെന്ന അഭ്യൂഹങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയപ്പോഴും അതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.


സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ ഉടന്‍ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് ദുരുപയോഗം ചെയ്യരുതെന്നും ഇത് മാധ്യമങ്ങള്‍ക്ക് ഒരു വിഷയമായി മാറരുതെന്നുമുള്ള മുന്നറിയിപ്പ് ശിവകുമാര്‍ നല്‍കിയത്.


ആസന്നമാകുന്ന ജില്ലാ, താലൂക്ക്, പഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും അദ്ദേഹം ആവശ്യമാണെന്നും അദ്ദേഹത്തിന്‍റെ പേര് മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നുമാണ് ശിവകുമാര്‍ പറഞ്ഞത്.

sidharamayya dk sivakumar-3

മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പ് അവര്‍ക്കുമാത്രമുള്ളതല്ല, പാര്‍ട്ടിയിലെ അണികള്‍ക്കു കൂടിയുള്ളതാണെന്ന മുന്നറിയിപ്പാണ് ശിവകുമാര്‍ നല്‍കിയിരിക്കുന്നത്. 


പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്നും ഒരാളെ താഴെയിറക്കി അടുത്തയാള്‍ മുഖ്യമന്ത്രിയാകാന്‍ കളി തുടങ്ങിയെന്നുമുള്ള പ്രചാരണം സമൂഹത്തില്‍ ഉണ്ടാകുന്നത് നല്ലതല്ലെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനുള്ള ജാഗ്രതയാണ് ശിവകുമാര്‍ തന്നെ മുന്നില്‍ നിന്ന് നടത്തിയത്.


എന്നാല്‍ കേരളത്തിലെ ചില നേതാക്കള്‍ അതുകൊണ്ടൊന്നും പാഠം പഠിക്കുന്നില്ലെന്നതാണ് സമീപകാലത്തെ ചില വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

അവര്‍ക്ക് മുഖ്യമന്ത്രിയാകാനാണ് തിരക്ക്. അതിനായി മറ്റെയാള്‍ മോശക്കാരനാണെന്നും താനാണ് മിടുക്കനെന്നും വരുത്തി തീര്‍ക്കണം.

കോണ്‍ഗ്രസിനെ നോക്കി മീശപിരിക്കാന്‍ ശേഷിയുള്ള സമുദായ നേതാക്കളെയൊക്കെ പോയികണ്ട് ആ സന്ദര്‍ശനങ്ങള്‍ പാര്‍ട്ടി ശത്രുക്കളായ മാധ്യമ പ്രവര്‍ത്തകരെതന്നെ ഉപയോഗപ്പെടുത്തി വലിയ ആഘോഷമാക്കി മിടുക്ക് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ചില നേതാക്കള്‍.


സിപിഎം അനുഭാവികളായ മാധ്യമ പ്രവര്‍ത്തകര്‍ ഈ സന്ദര്‍ശനങ്ങള്‍ ആഘോഷമായി കൊണ്ടാടുന്നത് കണ്ടിട്ടും അത് എന്തിനെന്ന് മനസിലാകാതെ വീണ്ടും അവര്‍ക്കുവേണ്ടി നിന്നുകൊടുക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.


ഫലമോ, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തില്‍ ഇനി യുഡിഎഫ് സര്‍ക്കാര്‍ എന്ന് ഉറപ്പിച്ച പാര്‍ട്ടിക്കാരും പൊതുജനങ്ങളും പിണറായിക്ക് മൂന്നാം തുടര്‍ഭരണം എന്ന വര്‍ത്തമാനം ആരംഭിച്ചു കഴിഞ്ഞു.

ചില നേതാക്കളുടെ ചില സന്ദര്‍ശനങ്ങളും തലങ്ങും വിലങ്ങുമുള്ള പ്രസ്താവനകളും കണ്ടുകഴിഞ്ഞപ്പോള്‍ യുഡിഎഫിന് സാധ്യത കുറയുന്നു എന്ന് ജനം വിലയിരുത്തി തുടങ്ങി. 


ആദ്യം എംഎല്‍എമാരെ സൃഷ്ടിക്കുന്നതിന് സ്വന്തം മണ്ഡലങ്ങളില്‍ വീണ്ടും ജയിച്ച് കയറുന്നതിന് ശ്രമിക്കാതെ നേരെ മുഖ്യമന്ത്രി ആകാനാണ് ചിലരുടെ പുറപ്പാട്. അതാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ശാപവും.


ഇവര്‍ കര്‍ണാടകയിലെ നേതാക്കളെയാണ് കണ്ടുപഠിക്കേണ്ടത്. ഭരണം പിടിക്കാന്‍ അവര്‍ ഒറ്റക്കെട്ടായി നിന്നു. പിന്നെയാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഇവിടെ ആദ്യം മുഖ്യമന്ത്രി. പിന്നെ മുന്നണിയും ഭരണവും എന്നതാണ് ലക്ഷ്യം.

 

 

Advertisment