സ്വർണക്കട്ടി ദേഹത്ത് കെട്ടി ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി. ആദ്യമായാണ് ഇത് ചെയ്യുന്നത്. കന്നഡ നടി രന്യ റാവുവിന്‍റെ മൊഴി പുറത്ത്

നേരത്തേ സ്വർണം കൈമാറുന്ന പോയൻറിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയിൽ പറയുന്നു.

New Update
renya rao

 ബംഗളൂരു: സ്വർണം കടത്തുന്നത് ആദ്യമായിട്ടാണെന്ന് നടി രന്യ റാവു. മുൻപ് കടത്തിയിട്ടില്ല.

Advertisment

ദുബായ് എയർപോർട്ടിലെ മൂന്നാം ടെർമിനലിൽ ഗേറ്റ് എ-യ്ക്ക് സമീപത്തുള്ള ഡൈനിംഗ് ലൗഞ്ചിലാണ് സ്വർണം തന്ന വ്യക്തിയെ കണ്ടത്.

നേരത്തേ സ്വർണം കൈമാറുന്ന പോയൻറിനെക്കുറിച്ച് വിവരം തന്നിരുന്നെന്നും രന്യയുടെ മൊഴിയിൽ പറയുന്നു.

ആറടി ഉയരമുള്ള അറബ് വേഷധാരിയാണ് സ്വർണം തന്നതെന്നാണ് നടിയുടെ മൊഴി. വെള്ള കന്തൂറ (അറബ് വസ്ത്രം) ഇട്ട ആൾ വന്ന് സ്വർണപ്പാക്കറ്റ് കൈമാറുമെന്നാണ് പറഞ്ഞത്.

രണ്ട് കട്ടിയുള്ള ടാർപോളിൻ കവറുകൾ തന്ന ശേഷം ഇയാൾ നടന്ന് പോയി. ആറടി ഉയരമുള്ള, ആഫ്രിക്കൻ - അമേരിക്കൻ ഇംഗ്ലിഷ് ഉച്ചാരണമുള്ള, വെളുത്ത മനുഷ്യൻ എന്നാണ് രന്യ ഇയാളെക്കുറിച്ച് പറയുന്നത്.

യൂട്യൂബ് നോക്കിയാണ് താൻ സ്വർണക്കട്ടി എങ്ങനെ ദേഹത്ത് കെട്ടി വയ്ക്കാമെന്ന് പഠിച്ചതെന്നും രന്യയുടെ മൊഴിയിൽ പറയുന്നു.  കഴിഞ്ഞ കുറച്ച് ദിവസമായി തനിക്ക് കോളുകൾ വന്നിരുന്നു. 

സ്വർണം കൊണ്ട് പോകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കോളുകൾ വന്നതെന്നും നടി പറയുന്നു.