വന്ദേമാതരത്തെ ചൊല്ലിയുള്ള രാഷ്ട്രീയം കൊഴുക്കുന്നു; ബങ്കിം ചന്ദ്ര ഇന്നും അവഗണിക്കപ്പെടുന്നെന്ന് ജീവചരിത്രകാരൻ

നൈഹാട്ടിയിലെ അദ്ദേഹത്തിന്റെ വീട് സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ദേശീയ തലത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു മ്യൂസിയമോ ലൈബ്രറിയോ സ്മാരകമോ ഇല്ലെന്നത് ഖേദകരമാണ്.

New Update
Untitled

ബോല്‍പൂര്‍: ദേശീയ ഗാനമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാര്‍ഷികത്തില്‍ രാജ്യം രാഷ്ട്രീയ തര്‍ക്കങ്ങളില്‍ മുഴുകുമ്പോള്‍, അതിന്റെ സ്രഷ്ടാവായ ബങ്കിം ചന്ദ്ര ചതോപാധ്യായ ഇന്നും അര്‍ഹമായ രീതിയില്‍ ആദരിക്കപ്പെടുന്നില്ലെന്ന് പ്രമുഖ ജീവചരിത്രകാരന്‍ പ്രൊഫസര്‍ അമിത്രസുദന്‍ ഭട്ടാചാര്യ. 

Advertisment

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ ഈ സാഹിത്യ ചക്രവര്‍ത്തിയെ അടുത്തറിയാന്‍ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ബങ്കിം ചന്ദ്രയുടെ കൃതികള്‍ക്ക് ഇന്നും സമ്പൂര്‍ണ്ണമായ ഒരു ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമല്ല. വിവര്‍ത്തനങ്ങളില്ലാതെ എങ്ങനെയാണ് ബംഗാളിന് പുറത്തുള്ളവര്‍ അദ്ദേഹത്തെ മനസ്സിലാക്കുകയെന്ന് പ്രൊഫസര്‍ ചോദിക്കുന്നു.

നൈഹാട്ടിയിലെ അദ്ദേഹത്തിന്റെ വീട് സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും, ദേശീയ തലത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു മ്യൂസിയമോ ലൈബ്രറിയോ സ്മാരകമോ ഇല്ലെന്നത് ഖേദകരമാണ്.

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബങ്കിം ചന്ദ്രനെ 'ബങ്കിം ദാ' എന്ന് വിശേഷിപ്പിച്ചത് ബംഗാളില്‍ വലിയ വിവാദത്തിന് കാരണമായിരുന്നു. ഔദ്യോഗിക വേദികളില്‍ ഇത്തരം ചുരുക്കപ്പേരുകള്‍ ഉപയോഗിക്കുന്നത് ആദരവല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.


'ജനഗണമന'യാണോ 'വന്ദേമാതര'മാണോ വലുതെന്ന രാഷ്ട്രീയ തര്‍ക്കം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രവീന്ദ്രനാഥ ടാഗോറാണ് വന്ദേമാതരത്തിന് ഈണം നല്‍കിയതും 1896-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അത് ആദ്യമായി ആലപിച്ചതും. ബങ്കിം ചന്ദ്രയുടെ സാന്നിധ്യത്തില്‍ തന്നെ ടാഗോര്‍ ഇത് പാടി അദ്ദേഹത്തിന്റെ അംഗീകാരം വാങ്ങിയിരുന്നു.


'ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുമ്പോള്‍ വിപ്ലവകാരികള്‍ക്ക് ആവേശം നല്‍കിയ വരികളാണിവ. എന്തുകൊണ്ടാണ് നാം എല്ലാ വര്‍ഷവും ബങ്കിം ജയന്തി ദേശീയ തലത്തില്‍ ആഘോഷിക്കാത്തത്?' - പ്രൊഫസര്‍ അമിത്രസുദന്‍ ഭട്ടാചാര്യ ചോദിക്കുന്നു.

Advertisment