അന്ന് കാര്‍ഗില്‍ യുദ്ധസമയത്തും മുംബൈ ഭീകരാക്രമണ സമയത്തും പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. ഇന്ന് പാകിസ്ഥാനു വേണ്ടി വീണ്ടും അങ്ങനെ ചെയ്യാന്‍ വേണ്ടി കാശ്മീരിലെത്തിയിരിക്കുന്നു. സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ലാല്‍ ചൗക്കില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ബര്‍ഖ ദത്ത്. 'രാജ്യദ്രോഹി'യെന്ന് വിളിച്ച് സോഷ്യല്‍മീഡിയ

സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തക ബര്‍ഖ ദത്ത് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാദമായി. 

New Update
Barkha Dutt

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. ഔദ്യോഗിക അനുമതി ലഭിക്കുന്നതുവരെ സൈനിക നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment

ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന നടപടികള്‍ തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

എന്നാല്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തക ബര്‍ഖ ദത്ത് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാദമായി. 


കനത്ത സൈനിക സാന്നിധ്യമുള്ള സെന്‍സിറ്റീവ് മേഖലയില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ അവരെ 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തി. 


കാര്‍ഗില്‍ യുദ്ധസമയത്ത് അവര്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും 26/11 മുംബൈ ആക്രമണസമയത്ത് പാകിസ്ഥാന്‍ തീവ്രവാദികളെ നിയന്ത്രിക്കുന്നവര്‍ക്ക് അവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നും പാകിസ്ഥാനു വേണ്ടി വീണ്ടും അത് ചെയ്യാന്‍ വേണ്ടിയാണ് ബര്‍ഖ ദത്ത് കശ്മീരില്‍ എത്തിയിരിക്കുന്നതെന്നും നെറ്റിസണ്‍സ് ആരോപിച്ചു.


അസ്ഥിരമായ സാഹചര്യങ്ങളില്‍ സൈനിക വാഹനവ്യൂഹങ്ങള്‍ക്കോ സുരക്ഷിത മേഖലകള്‍ക്കോ സമീപം മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍മീഡിയയുടെ ചോദ്യം.


കശ്മീരില്‍ നിന്നുള്ള അവരുടെ സമീപകാല റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇതുവരെ ബര്‍ഖ ദത്തോ അവരുടെ മാധ്യമ സ്ഥാപനമോാ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.