ഐപിഎല്‍ കിരീട നേട്ട ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും ആർസിബി ആരാധകർ കൊല്ലപ്പെട്ട സംഭവം. കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ട്രഷററും രാജിവെച്ചു

ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്.

New Update
images(59)

ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ട ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ട്രഷററും രാജിവെച്ചു. 

Advertisment

എ. ശങ്കറും ഇ.എസ് ജയറാമുമാണ് ക്രിക്കറ്റ് ബോഡിയുടെ സെക്രട്ടറി, ട്രഷറര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും രാജിവെച്ചത്.


വ്യാഴാഴ്ച ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായി ഇരുവരും അറിയിച്ചു. 


അതിനിടെ ഗേറ്റിന്റെയും ക്രൗഡ് മാനേജ്‌മെന്റിന്റേയും ഉത്തരവാദിത്വം അസോസിയേഷന് ഇല്ലെന്ന് പ്രസിഡന്റ് രഘു റാം ഭട്ടും രാജിവെച്ച ഉദ്യോഗസ്ഥരും കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു.