ഒരു കോടി തൊഴിലവസരങ്ങള്‍, സൗജന്യ വൈദ്യുതി, പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നീ വാഗ്ദാനങ്ങളുമായി എന്‍ഡിഎ ബീഹാര്‍ പ്രകടന പത്രിക പുറത്തിറക്കി

243 സീറ്റുകളുള്ള ബീഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും.

New Update
Untitled

പട്‌ന: ബീഹാറില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എന്‍ഡിഎ  പുറത്തിറക്കി. പട്നയിലെ ഹോട്ടല്‍ മൗര്യയില്‍ നടന്ന പരിപാടിയില്‍ ബിജെപി, ജെഡി (യു), എല്‍ജെപി (ആര്‍വി), എച്ച്എഎം, ആര്‍എല്‍എം എന്നിവയുള്‍പ്പെടെ എല്ലാ എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നുമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

Advertisment

എന്‍ഡിഎയുടെ സങ്കല്‍പ് പത്ര പ്രകാശന ചടങ്ങില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനും പങ്കെടുത്തു. ജിതന്‍ റാം മാഞ്ചി, ചിരാഗ് പാസ്വാന്‍, ഉപേന്ദ്ര കുശ്വാഹ, സാമ്രാട്ട് ചൗധരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


243 സീറ്റുകളുള്ള ബീഹാര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 6 നും 11 നും രണ്ട് ഘട്ടങ്ങളായി നടക്കും. ഫലം നവംബര്‍ 14 ന് പ്രഖ്യാപിക്കും.

എല്ലാ മേഖലകളിലും ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനായി എന്‍ഡിഎ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പരിപാടിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബീഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു.


'ഞങ്ങള്‍ ഓരോ വ്യക്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ബീഹാറില്‍ ഞങ്ങള്‍ തൊഴിലവസരങ്ങള്‍ നല്‍കി, ഭാവിയിലും അത് തുടരും. കര്‍ഷകര്‍, സ്ത്രീകള്‍, ദളിത് സമൂഹം, സമൂഹത്തിലെ മറ്റെല്ലാ വിഭാഗങ്ങള്‍ എന്നിവര്‍ക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.


മുന്‍കാലങ്ങളില്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് എന്‍ഡിഎ പ്രവര്‍ത്തിച്ചത്, വരും വര്‍ഷങ്ങളിലും ഇത് തുടരും,' അദ്ദേഹം പറഞ്ഞു.

Advertisment