പട്ന: കല്ലറകളിൽ നിന്ന് തലയോട്ടി മോഷ്ടിച്ച കേസിൽ ബിഹാറിൽ രണ്ട് പേർ പൊലീസ് പിടിയിൽ. ബിഹാറിലെ ഭഗൽപൂരിൽ ആറ് മാസം മുൻപ് സംസ്‌കാരം നടന്ന മാതാവിന്റെ മൃതദേഹത്തിൽ നിന്ന് തലയോട്ടി കാണാതായതിന് തുടർന്ന് മകൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മന്ത്രവാദത്തിൻ്റെ മറവിൽ ആളുകളിൽ നിന്ന് പണം തട്ടാനാണ് തലയോട്ടികൾ ഉപയോഗിച്ചതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തി. അഞ്ച് വർഷങ്ങൾക്കിടയിൽ അസറഫ് നഗർ ഗ്രാമത്തിലെ ശ്മശാനത്തിൽ സംസ്കരിച്ച ആറിലധികം തലയോട്ടികൾ കൂടി കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി.
അടുത്തിടെ, ഒരു കുട്ടിയുടെ മൃതദേഹം കൂടി കാണാതായതും ശേഷം, വികൃതമാക്കിയ നിലയിൽ തലയോട്ടിയില്ലാതെ കുട്ടിയുടെ മൃതദേഹം തിരിച്ച് കിട്ടിയതും അനേഷ്വണത്തിൽ നിർണായകമായി.
ജനുവരി 22 ന് മാതാവിന്റെ മൃതദേഹത്തിൽ നിന്ന് തലയോട്ടി കാണാനില്ലെന്നുള്ള മകന്റെ പരാതിയിലാണ് അനേഷ്വണം തുടങ്ങിയത്.
തുടർന്നുള്ള അന്വേഷണത്തിൽ സരൈയാ, ബോറാ ഗ്രാമങ്ങളിൽ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ തലയോട്ടികൾ മോഷ്ടിച്ചത് തങ്ങളാന്നെന്നും പ്രതികളുടെ കൈവശമുണ്ടായിരുന്ന തലയോട്ടികൾ പിടിച്ചെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു