ബീഹാറിൽ തിരഞ്ഞെടുക്കപ്പെട്ട 130 പുതിയ എംഎൽഎമാർക്കെതിരെ ക്രിമിനൽ കേസുകൾ

മുമ്പത്തെ നിയമസഭയിലും ഈ പ്രവണത നിലനിന്നിരുന്നു. അന്ന് 163 എംഎല്‍എമാര്‍ (68 ശതമാനം) ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിരുന്നു,

New Update
Untitled

ഡല്‍ഹി: ബീഹാറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭൂരിഭാഗം നിയമസഭാംഗങ്ങള്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ടെന്ന് റിപ്പോര്‍ട്ട്. അവരുടെ നോമിനേഷന്‍ സത്യവാങ്മൂലത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

Advertisment

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും ഇലക്ഷന്‍ വാച്ചും നടത്തിയ പരിശോധനയില്‍, 243 എംഎല്‍എമാരില്‍ 130 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.


ഇതില്‍ 102 നിയമസഭാംഗങ്ങള്‍ക്കെതിരെ കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കേസുകള്‍ നിലവിലുണ്ട്. ഇത് സഭയിലെ ഏകദേശം 42 ശതമാനം വരും.

മുമ്പത്തെ നിയമസഭയിലും ഈ പ്രവണത നിലനിന്നിരുന്നു. അന്ന് 163 എംഎല്‍എമാര്‍ (68 ശതമാനം) ക്രിമിനല്‍ കേസുകള്‍ പ്രഖ്യാപിച്ചിരുന്നു, അതില്‍ 123 പേര്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിട്ടവരാണ്.

Advertisment