വിദ്വേഷ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്, പ്രകോപനം ക്ഷേത്രോത്സവത്തിന് മസ്ജിദുകളിലേക്ക് ക്ഷണക്കത്ത് നൽകിയതിനെതിരെ

New Update
C

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ തെക്കരു ഗ്രാമത്തിൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ചക്കെതിരെ കേസെടുത്തു. ക്ഷേത്രോത്സവത്തിന് സമീപത്തെ മസ്ജിദുകളിലേക്ക് ക്ഷണക്കത്ത് നൽകിയതിനെതിരെയായിരുന്നു പ്രകോപനപ്രസംഗം.

Advertisment

മുസ്‌ലിം സമുദായത്തിനെതിരെ പുഞ്ച അപമാനകരമായ പരാമർശങ്ങൾ നടത്തിയെന്നും തന്റെ പ്രസംഗത്തിലൂടെ വർഗീയ വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നും ആരോപിച്ച് എസ്.ബി. ഇബ്രാഹിം നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. 

പ്രസംഗത്തിന്റെ ഉള്ളടക്കം മതസമൂഹങ്ങൾക്കിടയിൽ ഭിന്നത വിതക്കുകയും മേഖലയിലെ സാമുദായിക ഐക്യം തകർക്കുകയും ചെയ്യുമെന്ന് പരാതിയിൽ പറഞ്ഞു.

ഹരീഷ് പൂഞ്ച വിദ്വേഷ പ്രസംഗം നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ശനിയാഴ്ച രാത്രി തെക്കരു ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നടന്ന ബ്രഹ്മകലശോത്സവ ചടങ്ങിന്റെ വേദിയിലാണ് വിവാദ പ്രസംഗം നടത്തിയത്. വിഡിയോയിൽ എം.എൽ.എ പ്രാദേശിക മുസ്‌ലിം സമൂഹത്തിനെതിരെ മോഷണമടക്കം ആരോപിക്കുന്നത് കേൾക്കാം.