റോഡുകൾ നന്നാക്കുക, അല്ലെങ്കിൽ നഷ്ടപരിഹാരം നൽകിക്കൊണ്ടേയിരിക്കുക: കടുപ്പിച്ച് ബോംബെ ഹൈക്കോടതി

പൗര അടിസ്ഥാന സൗകര്യങ്ങള്‍ ക്രമത്തില്‍ നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

New Update
Untitled

ഡല്‍ഹി: കുഴികളും തുറന്ന മാന്‍ഹോളുകളും മൂലമുണ്ടാകുന്ന അപകടങ്ങളില്‍ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ താനെ, പാല്‍ഘര്‍ ജില്ലകളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കു നേരെയാണ് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

Advertisment

പൗര അടിസ്ഥാന സൗകര്യങ്ങള്‍ ക്രമത്തില്‍ നിലനിര്‍ത്തുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.


കുഴികളും തുറന്ന മാന്‍ഹോളുകളും മൂലമുണ്ടാകുന്ന പരിക്കുകളും മരണങ്ങളും സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, സന്ദേശ് ഡി പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ പരാമര്‍ശം നടത്തിയത്. 


''നിങ്ങള്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും. നിങ്ങള്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നത് തുടരുക. നിങ്ങളാണ് കോര്‍പ്പറേഷന്‍, നിങ്ങള്‍ ഉറപ്പാക്കണം.' കോടതി പറഞ്ഞു.

സ്വമേധയാ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെട്ട അഭിഭാഷകയായ റുജു തക്കര്‍, പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങള്‍ താന്‍ ശേഖരിച്ചു വരികയാണെന്നും, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ തന്നെ ഇത് ശ്രദ്ധിക്കേണ്ടതാണെന്നും കോടതിയെ അറിയിച്ചു.

Advertisment