ബോംബെ ഹൈക്കോടതിയിൽ നിന്ന് അബു സലീമിന് ഇളവ് ലഭിച്ചില്ല, 25 വർഷത്തെ തടവ് പൂർത്തിയാക്കിയെന്ന അവകാശവാദം തള്ളി; ഉടൻ വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി

തിങ്കളാഴ്ച ജസ്റ്റിസ് എ.എസ്. ഗഡ്കരി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി സ്വീകരിച്ചെങ്കിലും, ഇടക്കാല ആശ്വാസം നല്‍കാന്‍ വിസമ്മതിച്ചു.

New Update
Untitledagan

മുംബൈ: അധോലോക കുറ്റവാളി അബു സലീമിന് ബോംബെ ഹൈക്കോടതി ഇടക്കാല ഇളവ് അനുവദിച്ചില്ല. പോര്‍ച്ചുഗലില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോള്‍, 25 വര്‍ഷം മാത്രമേ തടവ് ശിക്ഷ നല്‍കൂ എന്ന ഉറപ്പാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നത്. 

Advertisment

എന്നാല്‍, സലീം ഇപ്പോള്‍ നല്ല പെരുമാറ്റം ഉള്‍പ്പെടെ കണക്കാക്കി 25 വര്‍ഷം ശിക്ഷ അനുഭവിച്ചുവെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


തിങ്കളാഴ്ച ജസ്റ്റിസ് എ.എസ്. ഗഡ്കരി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി സ്വീകരിച്ചെങ്കിലും, ഇടക്കാല ആശ്വാസം നല്‍കാന്‍ വിസമ്മതിച്ചു.

കോടതി നിരീക്ഷിച്ചതുപോലെ, 2005 ഒക്ടോബറിലാണ് അബു സലീമിനെ അറസ്റ്റ് ചെയ്തത്, അതിനാല്‍ 25 വര്‍ഷം ശിക്ഷ പൂര്‍ത്തിയായിട്ടില്ലെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമായത്. ഹര്‍ജിയുടെ അന്തിമ വാദം പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

Advertisment