പെന്റഗണിനും ഇസ്രോയ്ക്കും അയച്ച ഇമെയിലുകളിൽ പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതിന് ഡൽഹി സ്വദേശിക്കെതിരെ സിബിഐ കേസെടുത്തു

പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്താണ് ഇ-മെയിലുകള്‍ അയച്ചതെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അനുഗ്രഹം' ഉണ്ടെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ), ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ), പെന്റഗണ്‍ എന്നിവയ്ക്ക്  ഇ-മെയിലുകള്‍ അയച്ച ഒരാള്‍ക്കെതിരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) കേസെടുത്തു. 

Advertisment

സര്‍ക്കാരിന് തദ്ദേശീയമായി നിര്‍മ്മിച്ച ഒരു സൈനിക ജെറ്റ് എഞ്ചിന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അനുഗ്രഹം' ഉണ്ടെന്ന് അവകാശപ്പെട്ടു കൊണ്ടാണ് ഇ-മെയിലുകള്‍ അയച്ചതെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്താണ് ഇ-മെയിലുകള്‍ അയച്ചതെന്ന് സിബിഐ എഫ്‌ഐആറില്‍ പറയുന്നു.


ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ താമസിക്കുന്ന നിഷീത് കോഹ്ലി എന്ന വ്യക്തിയാണ് ഈ ഇ-മെയിലുകള്‍ അയച്ചത്. ഇ-മെയിലുകള്‍ അയച്ച് ഒരു വര്‍ഷത്തിലേറെയായതിന് ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ കോഹ്ലി ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ ഓഫീസുകളിലേക്ക് അയച്ച ഇമെയിലിന്റെ പകര്‍പ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതായി കാണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പരാതി നല്‍കിയിരുന്നു.

Advertisment