പ്രകോപനം അവസാനിപ്പിക്കാതെ പാകിസ്ഥാൻ. സാംബയില്‍ ഡ്രോണ്‍ ആക്രമണം. പഞ്ചാബ് അമൃത്സറിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയായി സൈറൺ മുഴക്കുകയും ചെയ്തു

ജലന്ധറിലും ഡ്രോണുകൾ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമപ്രതിരോധ സേന ഡ്രോണുകൾ വെടിവെച്ചിട്ടതായി സൈന്യം അറിയിച്ചു. 

New Update
image(255)

ചണ്ഡീ​ഗഡ് : ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത. ജമ്മുവിലെ സാംബയിൽ ഡ്രോണുകൾ കണ്ടതായി വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

Advertisment

അതിർത്തിക്കുസമീപമാണ് ഡ്രോണുകൾ കണ്ടതെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. സാംബയില്‍ 10 മുതല്‍ 12 ഡ്രോണുകള്‍ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.  


ജലന്ധറിലും ഡ്രോണുകൾ കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യോമപ്രതിരോധ സേന ഡ്രോണുകൾ വെടിവെച്ചിട്ടതായി സൈന്യം അറിയിച്ചു. 


ഉധംപൂരിലും ഡ്രോണുകൾ കണ്ടെത്തി. ഇവിടങ്ങളിലും ജമ്മുവിലും വെെദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു.

അമൃത്സർ അധികൃതർ പുറപ്പെടുവിച്ച ഒരു നോട്ടീസിൽ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് ബ്ലാക്ക്ഔട്ടും സൈറൺ ശബ്ദവും ഉണ്ടായതെന്ന് പറയുന്നു. 


ലൈറ്റുകൾ ഓഫ് ചെയ്ത് ജനാലുകൾക്ക് സമീപത്തു നിന്ന് മാറിനിൽക്കാനും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ തയ്യാറാകുമ്പോൾ അറിയിക്കുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. 


ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.