കോൺ​ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുകയും ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ 'പരാശക്തി' യുടെ പ്രദർശനം നിരോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്

കോൺഗ്രസുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭവങ്ങളെ ചിത്രം വികലമായി ചിത്രീകരിക്കുന്നുവെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

New Update
img(273)

ചെന്നൈ: നടൻ ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ 'പരാശക്തി' യുടെ പ്രദർശനം നിരോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്. 

Advertisment

ചിത്രം കോൺ​ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും തമിഴ്‌നാട് യൂത്ത് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് അരുൺ ഭാസ്‌കർ ആരോപിച്ചു. 


ചിത്രത്തിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രസ്താവനയും ഇറക്കി.


കോൺഗ്രസുമായി ബന്ധപ്പെട്ട ചരിത്രപരമായ സംഭവങ്ങളെ ചിത്രം വികലമായി ചിത്രീകരിക്കുന്നുവെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

1960-കളിലെ വിദ്യാർത്ഥി വിപ്ലവത്തെയും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായ പ്രക്ഷോഭങ്ങളെയും ആസ്പദമാക്കി ഒരുക്കിയ ചിത്രം ജനുവരി 10-നാണ് തിയേറ്ററുകളിൽ എത്തിയത്. 

സെൻസർ ബോർഡ് 25 മാറ്റങ്ങൾ ചിത്രത്തിന് നിർദേശിച്ചിരുന്നു. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശിവകാർത്തികേയൻ, രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

Advertisment