ജോലിസ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത വരുത്തുന്ന ഏതൊരു പ്രവൃത്തിയും ലൈം​ഗികപീഡനം.സഹപ്രവർത്തകരുമായി ഇടപഴകുമ്പോൾ നിശ്ചിത മാന്യത ഉറപ്പാക്കണം: മദ്രാസ് ഹൈക്കോടതി

എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതി വിധി റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

New Update
madras highcourt

ചെന്നൈ: ​ജോലിസ്ഥലങ്ങളിൽ  സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മോഷമായ വാക്കുകളും പ്രവൃത്തിയും ലൈംഗികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. അതിൽ ആരോപണവിധേയരുടെ ഉദ്ദേശ്യം പരിഗണിക്കേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Advertisment

ജോലിസ്ഥലത്ത് സ്ത്രീകൾക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതോ അസ്വസ്ഥത വരുത്തുന്നതോ ആയ ഏതൊരു പ്രവൃത്തിയും അതിൻ്റെ പിന്നിലെ ഉദ്ദേശ്യം പരി​ഗണിക്കാതെ തന്നെ ലൈം​ഗികപീഡനമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർ.എൻ. മ‍ഞ്ജുളയാണ് ഉത്തരവിട്ടത്. 


കോർപ്പറേറ്റ് ജീവനക്കാർ തങ്ങളുടെ സഹപ്രവർത്തകരുമായി ഇടപഴുകുമ്പോൾ മാന്യത പുലർത്തണം.


സഹപ്രവർത്തകർക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും അത് എങ്ങനെ അനുഭവ​പ്പെടുന്നു എന്നതനുസരിച്ചാണ് ആ മാന്യതയു​ടെ മാനദണ്ഡം കണക്കാക്കുന്നതെന്നും ജസ്റ്റിസ് ആർ.എൻ മഞ്ജുള നിരീക്ഷിച്ചു.

എച്ച്സിഎൽ ടെക്നോളജീസിലെ മൂന്ന് വനിതാ ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതി വിധി റദ്ദാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
 

Advertisment