Advertisment

ലിവ്-ഇന്‍ ബന്ധം ഇന്ത്യന്‍ തത്വചിന്തകള്‍ക്ക് വിരുദ്ധം, പുറത്തു നിന്ന് എത്തിയതിനാല്‍ ഇപ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷ, സാമൂഹിക സ്വീകാര്യത, പുരോഗതി, സ്ഥിരത എന്നിവ ഒരിക്കലും ലിവ്-ഇന്‍ ബന്ധത്തിലൂടെ ലഭിക്കുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

New Update
court mUntitled.jpg

ഡല്‍ഹി: ലിവ്-ഇന്‍ ബന്ധം ഇന്ത്യന്‍ തത്വചിന്തകള്‍ക്ക് വിരുദ്ധമാണെന്നും പുറത്തു നിന്ന് എത്തിയതിനാല്‍ ഇപ്പോഴും ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി.

Advertisment

ലിവ് ഇന്‍ ബന്ധത്തില്‍ ജനിച്ച കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡിലെ അബ്ദുള്‍ ഹമീദ് സിദ്ദിഖി എന്നയാള്‍ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നല്‍കുന്ന സുരക്ഷ, സാമൂഹിക സ്വീകാര്യത, പുരോഗതി, സ്ഥിരത എന്നിവ ഒരിക്കലും ലിവ്-ഇന്‍ ബന്ധത്തിലൂടെ ലഭിക്കുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് സഞ്ജയ് എസ് അഗര്‍വാളും അടങ്ങുന്ന ബെഞ്ച് അബ്ദുള്‍ ഹമീദിന്റെ അപേക്ഷ തള്ളുകയും ചെയ്തു. പുതിയ കാലത്ത് വിവാഹത്തേക്കാള്‍ പലപ്പോഴും മുന്‍ഗണന ലിവ് ഇന്‍ ബന്ധങ്ങള്‍ക്കാണ്.

 കാരണം ബന്ധങ്ങളില്‍ പരാജയമുണ്ടാകുമ്പോള്‍ പലപ്പോഴും സൗകര്യപ്രദമാകുന്നു എന്ന രീതിയാണ് പങ്കാളികള്‍ക്കിടയില്‍ ഉണ്ടാവുന്നത്.

Advertisment