'പുരുഷ മാധ്യമപ്രവർത്തകർ പത്രസമ്മേളനം ബഹിഷ്കരിക്കണമായിരുന്നു'; വിമർശിച്ച് ചിദംബരം

എന്റെ അഭിപ്രായത്തില്‍, പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവേണ്ടതായിരുന്നു' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രിയായ അമീര്‍ ഖാന്‍ മുത്തഖിയുടെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നയുടനെ സോഷ്യല്‍ മീഡിയയില്‍ രോഷം പൊട്ടിപ്പുറപ്പെട്ടു. പല ഉപയോക്താക്കളും ഈ തീരുമാനത്തെ 'അസ്വീകാര്യം' എന്ന് വിളിക്കുകയും ചെയ്തു.

Advertisment

മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ' അഫ്ഗാനിസ്ഥാനിലെ അമീര്‍ ഖാന്‍ മുത്താക്കിയുടെ പത്രസമ്മേളനത്തില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.


എന്റെ അഭിപ്രായത്തില്‍, പുരുഷ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോവേണ്ടതായിരുന്നു' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 

വനിതാ മാധ്യമപ്രവര്‍ത്തകരെ പത്രസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിക്കണമായിരുന്നു എന്ന ചിദംബരത്തിന്റെ പ്രസ്താവനയെ സോഷ്യല്‍ മീഡിയയിലെ നിരവധി പേര്‍ പിന്തുണച്ചു. 

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബന്ധങ്ങളെക്കാള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിന്റെ പേരിലാണ് മുത്താക്കിയുടെ പത്രസമ്മേളനം കൂടുതല്‍ വിവാദമായത്.

Advertisment