/sathyam/media/media_files/2026/01/31/cj-roy-13-2026-01-31-21-28-54.jpg)
ബം​ഗലൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ വ്യവസായി സി ജെ റോയിക്ക് മറ്റെവിടെ നിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുന്നു.
റോയിയുടെ 2019 ന് ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിലായിരുന്നു.
സി ജെ റോയി അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിൽ പരിശോധിച്ചു.
തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്.
2025 ഡിസംബർ മൂന്നിനാണ് ഐ ടി ഉദ്യോഗസ്ഥർ ആദ്യം ബെംഗളൂരുവിൽ പരിശോധനയ്‌ക്കെത്തിയത്. ജനുവരി 28-ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തിയിരുന്നു.
ഡിസംബറിലെ പരിശോധനയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധനയ്ക്കെത്തിയത്.
റോയിയെ ദുബായിൽ നിന്നും വിളിച്ചു വരുത്തുകയും ചെയ്തു. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
എന്നാൽ പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us