സി.ജെ.റോയിക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി; മൃതദേഹം സംസ്കരിച്ചു. റോയിയുടെ അഭിലാഷപ്രകാരം സ്വന്തം റിസോർട്ടായ ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ നാചേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്

രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു. തുടർന്ന് 2.30ന് കാൽക്കരെ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കാര ശുശ്രൂഷ നടത്തി

New Update


ബംഗളൂരു: ആദായ നികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ കോൺഫിഡന്‍റ് ഗ്രൂപ്പ് എംഡി ഡോ.സി.ജെ.റോയിയുടെ മൃതദേഹം സംസ്കരിച്ചു.

Advertisment

റോയിയുടെ അഭിലാഷപ്രകാരം സ്വന്തം റിസോർട്ടായ ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ നാചേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു.

തുടർന്ന് 2.30ന് കാൽക്കരെ സെന്‍റ് ജോസഫ്‌സ് പള്ളിയിൽ സംസ്‌കാര ശുശ്രൂഷ നടത്തി.

പിന്നാലെ റിസോർട്ടിലേക്കെത്തിച്ച് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയാക്കി. ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്.

ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്‌ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്. ആദായനികുതി ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് റോയിയുടെ കുടുംബം ആരോപിച്ചു

Advertisment