New Update
/sathyam/media/media_files/2025/10/24/victim-2025-10-24-23-50-22.jpg)
ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 കാരിയായ കോളജ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം.
Advertisment
ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് ജാമ്യം അനുവദിച്ചത്.
സെപ്റ്റംബർ 18 ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തെന്നും, പിന്നീട് അധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടു എന്നുമാണ് മരിച്ച 19 കാരിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതി.
അധ്യാപകന്റ മോശം പെരുമാറ്റത്തെ കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മാനസികമായി തകർന്നെന്നും ആരോഗ്യസ്ഥിതി മോശമായി എന്നും പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു.പഞ്ചാബിലെ ലുധിയാനയിലെ ആശുപത്രിയിൽ വെച്ച് ഡിസംബർ 26 നാണ് പെൺകുട്ടി മരിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us