സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി ഇന്ത്യ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചുവെന്ന് പാകിസ്ഥാന്‍ തന്നെ പറയുന്നു. വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കാണാന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. ആരും സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കണ്ടില്ലെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് എംപിയോട് പാകിസ്ഥാനിലേക്ക് പോകൂവെന്ന് ബിജെപി

കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ, ചന്നി സായുധ സേനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു.

New Update
Congress

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സായുധ സേനയുടെ 2019 ലെ സര്‍ജിക്കല്‍ സ്ട്രൈക്കുകളെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നിയ്‌ക്കെതിരെ ബിജെപി രംഗത്ത്. 

Advertisment

കോണ്‍ഗ്രസിനെതിരെ രൂക്ഷമായി പ്രതികരിച്ച ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ, ചന്നി സായുധ സേനയെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ആരോപിച്ചു.


 'സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവ് ആവശ്യമാണെന്ന ചരണ്‍ജിത് സിംഗ് ചന്നിയുടെ പ്രസ്താവന കോണ്‍ഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും വൃത്തികെട്ട മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. സൈന്യത്തിന്റെ മനോവീര്യം താഴ്ത്താന്‍ ഈ ആളുകള്‍ ഒരു അവസരവും പാഴാക്കുന്നില്ല,' സിര്‍സ പറഞ്ഞു.

'വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കാണാന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം നിങ്ങള്‍ക്ക് പാകിസ്ഥാനിലേക്ക് പോകാം. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തി ഇന്ത്യ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചുവെന്ന് പാകിസ്ഥാന്‍ തന്നെ പറയുന്നു.

സൈന്യത്തെ എപ്പോഴും ചോദ്യം ചെയ്യുകയും സേനയുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യുന്ന ഗാന്ധി കുടുംബത്തിന്റെ വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മാനസികാവസ്ഥയും ചരണ്‍ജിത് സിംഗ് ചന്നി വീണ്ടും തെളിയിച്ചു. ഇതിനെ ഞാന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.