നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ല; എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിനെതിരെ സുപ്രീം കോടതി

എട്ടാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകമായ 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. 

New Update
Untitled

ഡല്‍ഹി: എട്ടാം ക്ലാസിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തില്‍ നീതിന്യായ വ്യവസ്ഥയിലെ 'അഴിമതി'യെക്കുറിച്ച് പരാമര്‍ശിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

Advertisment

എട്ടാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകമായ 'എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്. 


'സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന അധ്യായത്തില്‍ 'നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്', 'നീതിന്യായ വ്യവസ്ഥയിലെ അഴിമതി' എന്നീ ഉപശീര്‍ഷകങ്ങളിലാണ് കോടതികളിലെ കേസുകളുടെ ബാഹുല്യത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിവരിക്കുന്നത്.


മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്വിയും ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. എട്ടാം ക്ലാസിലെ കുട്ടികളെ കോടതികള്‍ അഴിമതി നിറഞ്ഞതാണെന്ന് പഠിപ്പിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഗൗരവകരമായ ഇടപെടല്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത് ഇപ്രകാരമാണ്.


'ഈ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഇത് മനഃപൂര്‍വ്വവും ആസൂത്രിതവുമായ നീക്കമായാണ് തോന്നുന്നത്.'


 മുന്‍പത്തെ പതിപ്പുകളില്‍ കോടതികളുടെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ച് മാത്രമായിരുന്നു വിശദീകരിച്ചിരുന്നത്. എന്നാല്‍ പുതിയ പുസ്തകത്തില്‍ വ്യവസ്ഥയിലെ പോരായ്മകള്‍ക്കും അഴിമതിക്കും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാഠപുസ്തകത്തിലെ ഉള്ളടക്കം നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന നിലപാടിലാണ് കോടതി.

Advertisment