കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച സ്വകാര്യ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ്

'മഹാമാരിയുടെ കാലത്ത് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ 'അവശ്യമായി ഏറ്റെടുത്തിരുന്നു'.

New Update
Untitled

ഡല്‍ഹി: കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഡ്യൂട്ടിയിലിരിക്കെ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കുടുംബങ്ങള്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി.

Advertisment

ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളിലാണോ സ്വകാര്യ ആശുപത്രികളിലാണോ ജോലി ചെയ്തിരുന്നത് എന്ന വ്യത്യാസമില്ലാതെയാണ് ഈ പരിരക്ഷ.


സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.


'മഹാമാരിയുടെ കാലത്ത് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനങ്ങള്‍ 'അവശ്യമായി ഏറ്റെടുത്തിരുന്നു'.

എപ്പിഡെമിക് ഡിസീസ് ആക്റ്റ്, മഹാരാഷ്ട്ര കോവിഡ് റെഗുലേഷന്‍സ് 2020, നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 2020 മാര്‍ച്ച് 31-ലെ ഉത്തരവ്, പി.എം.ജി.കെ.വൈ. സ്‌കീം, അതിന്റെ എഫ്.എ.ക്യു. എന്നിവയില്‍ നിന്ന് ഇത് വ്യക്തമാണ്,' ബെഞ്ച് നിരീക്ഷിച്ചു.

ഒരൊറ്റ ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകനെയും ഒഴിവാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും, ഈ ഇന്‍ഷുറന്‍സ് പദ്ധതി മുന്‍നിര പോരാളികള്‍ക്ക് രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കാനാണ് ഉദ്ദേശിച്ചതെന്നും കോടതി പറഞ്ഞു.

Advertisment