ഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശ പര്യടനത്തിന് സർവകക്ഷി സംഘത്തെ നിയോഗിച്ചതിനെ തുടർന്ന് വൻ രാഷ്ട്രീയ ചർച്ചകളാണ് ഉയർന്നു വന്നത്. കോൺഗ്രസ് നേതാവ്ഡോ.ശശി തരൂർ എംപിയും സിപിഎമ്മും സംഘത്തിൽ ഉൾപ്പെട്ടതോടെയാണ് ചർച്ചകൾ ചൂട് പിടിച്ചത്.
/sathyam/media/media_files/2025/02/24/t2kB4OuJgCVlWyWZwY2Q.jpg)
യുഎസ്, യുകെ പര്യടനം നടത്തുന്ന സംഘത്തെയാണ് ശശി തരൂർ നയിക്കുക. സംഘത്തിൽ സിപിഎം എംപി ജോൺ ബ്രിട്ടാസ്, മുസ്ലിംലീഗ് എം പി ഇ ടി മുഹമ്മദ് ബഷീർ, മുൻ വിദേശ സഹകാര്യ മന്ത്രി വി മുരളീധരൻ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാകിസ്താനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. സംഘത്തിൽ സിപിഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെട്ടതോടെ ഉയർന്ന രാഷ്ട്രീയ വാദങ്ങൾക്ക് മറുപടി യും വിശദീകരണവുമായി പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി തന്നെ രംഗത്തു വന്നു.
സർക്കാർ നിലപാടുകളിൽ എതിർപ്പ് ഉണ്ടെങ്കിലും വിശാലമായ ദേശീയ താല്പര്യം മുൻ നിർത്തി പാർട്ടി പ്രതിനിധിയെ വിദേശ പര്യടനത്തിന് അയക്കുകയാണെന്നാണ് ബേബിയുടെ വിശദീകരണം. സർക്കാറിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത വേണമെന്നും ബേബി ആവശ്യപ്പെട്ടു.
/sathyam/media/media_files/2025/04/06/STvSoUmw2IuzF4UjKAhl.jpg)
സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞത് ഇങ്ങനെ-
" പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള സംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ പ്രധാനമന്ത്രിയും സർക്കാരും വിസമ്മതിച്ചത് നിർഭാഗ്യകരമാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കരുതുന്നു. പാർലമെന്റ് സമ്മേളനം ഉടൻ വിളിച്ചു ചേർക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് കാര്യങ്ങൾ പറയാനും ജനപ്രതിനിധികൾക്ക് എന്തെങ്കിലും വിശദീകരണങ്ങൾ തേടാനുണ്ടെങ്കിൽ അതിനുള്ള അവസരം നൽകാനും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
എന്നാൽ, "ഓപ്പറേഷൻ സിന്ദൂറിനെ'ക്കുറിച്ച് വിശദീകരിക്കാൻ ബിജെപി-എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ. അത്തരമൊരു വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഉൾപ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സർക്കാർ വിളിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
സർക്കാരിന് ആദ്യമായി ഉത്തരവാദിത്വം ഇന്ത്യയിലെ ജനങ്ങളോടാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത പുലർത്തണം. സ്ഥിതിഗതികളെ വർഗീയവൽക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാർ പോലും നടത്തുന്ന പ്രചാരണം ഉടൻ അവസാനിപ്പിക്കണം.
/sathyam/media/media_files/2025/05/05/7NTnpHTeLLC7ThPIqtXq.jpg)
സിപിഐ എമ്മിൻറെ രാജ്യസഭാ കക്ഷി നേതാവിനെ വിളിച്ച്, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ തീരുമാനിച്ച വിവിധ പ്രതിനിധി സംഘങ്ങളെക്കുറിച്ച് സർക്കാർ അറിയിച്ചു. മുകളിൽ സൂചിപ്പിച്ച ഞങ്ങളുടെ എതിർപ്പുകൾക്കിടയിലും, മുകളിൽ പറഞ്ഞ ആവശ്യങ്ങൾ ആവർത്തിക്കുമ്പോഴും, വിശാലമായ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് അത്തരമൊരു പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നു."
ഇതാണ് വിദേശ പര്യടന വിവാദങ്ങളിൽ സിപിഎം വിശദീകരണം.