മുംബൈയിൽ ഡിജിറ്റൽ തട്ടിപ്പിൽ ദമ്പതികൾക്ക് 50 ലക്ഷം രൂപ നഷ്ടം

'ചോദ്യം ചെയ്യല്‍' എന്ന് വിളിക്കപ്പെടുന്ന സമയത്ത് കുറ്റവാളികള്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു.

New Update
cyber bullying

മുംബൈ: മുംബൈയിലെ വിരമിച്ച ബാങ്കര്‍ക്കും ഭാര്യക്കും സൈബര്‍ തട്ടിപ്പില്‍ നഷ്ടമായത് 50.5 ലക്ഷം രൂപ. ഒക്ടോബര്‍ 10 ന് വടക്കന്‍ മുംബൈയില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കി പരാതി നല്‍കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

Advertisment

സെപ്റ്റംബര്‍ 11 നും 24 നും ഇടയില്‍, നാസിക് പോലീസിന്റെതാണെന്ന് അവകാശപ്പെടുന്ന ഒരു നമ്പറില്‍ നിന്ന് ഇരയ്ക്ക് വാട്ട്സ്ആപ്പ് കോളുകള്‍ ലഭിച്ചു. പോലീസ് ഉദ്യോഗസ്ഥനെന്ന പേരില്‍ വിളിച്ചയാള്‍, കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ആ വ്യക്തിയുടെ പേര് പുറത്തുവന്നിട്ടുണ്ടെന്ന് ആരോപിച്ചു.


ഭീഷണി ബോധ്യപ്പെടുത്തുന്നതിനായി, തട്ടിപ്പുകാര്‍ വ്യാജ എഫ്ഐആര്‍ പോലും കാണിച്ചു.

തുടര്‍ന്ന് വിളിച്ചയാള്‍ ദേശീയ അന്വേഷണ ഏജന്‍സിയിലെ (എന്‍ഐഎ) ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. അന്വേഷണമെന്ന വ്യാജേന, ദമ്പതികളോട് മൂന്ന് ദിവസം തുടര്‍ച്ചയായി വീഡിയോ കോളില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു.


'ചോദ്യം ചെയ്യല്‍' എന്ന് വിളിക്കപ്പെടുന്ന സമയത്ത് കുറ്റവാളികള്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടുകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു.


പണം 'പരിശോധിക്കേണ്ടതുണ്ട്' എന്ന് അവകാശപ്പെട്ട്, അവര്‍ നല്‍കിയ അക്കൗണ്ടിലേക്ക് 50.5 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇരയെ നിര്‍ബന്ധിച്ചു. ഫണ്ട് അയച്ചുകഴിഞ്ഞതോടെ കോളുകള്‍ പെട്ടെന്ന് നിലച്ചു. തുടര്‍ന്നാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.

Advertisment