ഉത്തരേന്ത്യയിലെ പെൺകുട്ടികളെക്കുറിച്ചുള്ള പരാമർശത്തിൽ ഡിഎംകെ എംപി ദയാനിധി മാരനെതിരെ ബിജെപി രൂക്ഷ വിമർശനം

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് അദ്ദേഹം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഡല്‍ഹി: ഉത്തരേന്ത്യയിലെ പെണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഡിഎംകെ എംപി ദയാനിധി മാരന്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബിജെപി.

Advertisment

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് അദ്ദേഹം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്.


മാരന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട്, ഡിഎംകെ എംപി ഇന്ത്യയിലെ ജനങ്ങളോട്, പ്രത്യേകിച്ച് വടക്കേ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട്, 'പിന്നോക്കക്കാര്‍, വിദ്യാഭ്യാസമില്ലാത്തവര്‍, നാഗരികതയില്ലാത്തവര്‍' എന്നിങ്ങനെ ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


ചൊവ്വാഴ്ച ചെന്നൈയിലെ ക്വയ്ദ്-ഇ-മില്ലത്ത് ഗവണ്‍മെന്റ് കോളേജ് ഫോര്‍ വിമന്‍സില്‍ നടന്ന ഒരു ചടങ്ങില്‍ മാരന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമായത്.

പല വടക്കന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ ഇരുന്നു വീട്ടുജോലികള്‍ ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തമിഴ്നാട് പെണ്‍കുട്ടികളെ വിദ്യാഭ്യാസവും തൊഴിലും പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് ഡിഎംകെ നേതാവ് പറഞ്ഞിരുന്നു.

Advertisment