നെല്ല് വിൽപ്പനയ്ക്കുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിൽ മാനസിക സമ്മർദ്ദം; കോർബയിൽ ആദിവാസി കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു, ആരോഗ്യനില ഗുരുതരം. സംഭവത്തിൽ കലക്ടർക്ക് സസ്പെൻഷൻ, തഹസിൽദാറിന് കാരണം കാണിക്കൽ നോട്ടീസ്

New Update
G

റായ്പുർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ചു

Advertisment

സുമർ സിംഗ് ഗോണ്ട് (40) എന്നയാളാണ് കീടനാശിനി കഴിച്ച് ജീവനോടുക്കാൻ ശ്രമിച്ചത്. അദ്ദേഹം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.

സംസ്ഥാന സംഭരണ വകുപ്പിന്‍റെ കീഴിൽ നെല്ല് വിൽക്കുന്നതിനുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിനെ തുടർന്ന് സുമർ സിംഗ് ഗോണ്ട് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് കാർബ കളക്ടർ കുനാൽ ദുദാവത് പ‌ട്വാരി കാമിനി കരെയെ സസ്പെൻഡ് ചെയ്യുകയും തഹസിൽദാർ അഭിജിത് രാജ്ഭാനുവിന് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു.

മൂന്ന് ഏക്കറിലധികം ഭൂമിയുള്ള സുമർ 68 ക്വിന്‍റലിലധികം നെല്ല് ഉൽപ്പാദിപ്പിച്ചുവെങ്കിലും നെല്ല് വിൽക്കാൻ കഴിയാഞ്ഞതിനെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു.

Advertisment