തെറ്റായ ഒടിപി നല്‍കിയതിന് അച്ഛൻ മകളെ ശകാരിച്ചു. തമിഴ്‌നാട്ടില്‍ 19കാരി ജീവനൊടുക്കി

New Update
G

ചെന്നൈ: അച്ഛൻ വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൾ ജീവനൊടുക്കി. വിലുപ്പുരം സ്വദേശിനി ഇന്ദു (19) ആണ് മരിച്ചത്. ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടെ തെറ്റായ ഒടിപി നല്‍കിയതിന്‍റെ പേരിൽ വഴക്ക് പറഞ്ഞതിനെ തുടർന്ന് ആയിരുന്നു ആത്മഹത്യ.

Advertisment

ഒബിസി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്ന അച്ഛൻ മകളെ വിളിച്ച് ഫോണില്‍ വന്ന ഒടിപി പറയാന്‍ ആവശ്യപ്പെട്ടു. രണ്ടു തവണ പറഞ്ഞപ്പോഴും ഒടിപി തെറ്റിപ്പോയി. അതുകൊണ്ട് അപേക്ഷ സമർപ്പിക്കാനായില്ല. 


പിന്നീട് അപേക്ഷ നൽകിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ പിതാവ് മകളെ വഴക്കുപറഞ്ഞു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.


പരീക്ഷയിൽ മോശം പ്രകടനം കാഴ്ചവയ്ക്കുമെന്ന ഭയം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പോലീസ് ഈ വാദം നിഷേധിച്ചു. 

പ്ലസ്ടു പഠനത്തിനു ശേഷം പെണ്‍കുട്ടി പുതുച്ചേരിയിലെ സ്വകാര്യ പരിശീലനകേന്ദ്രത്തില്‍ നീറ്റ് കോച്ചിങിന് പോയിരുന്നു. കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയിരുന്നെങ്കിലും അഡ്മിഷൻ ലഭിച്ചിരുന്നില്ല.

Advertisment