/sathyam/media/media_files/2025/10/15/1001326799-2025-10-15-10-50-21.webp)
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാം ജാമ്യാപേക്ഷ പിൻവലിച്ചു.
സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചതെന്ന് ഷർജീലിന്റെ അഭിഭാഷകൻ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം തേടിയാണ് ഡൽഹി കർക്കാർഡൂമ കോടതിയെ സമീപിച്ചിരുന്നത്.
ജാമ്യം ലഭിച്ചാൽ മാത്രമേ തനിക്ക് ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് ഡൽഹി കർക്കാർഡൂമ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
ബിഹാറിലെ ബഹാദൂർ മണ്ഡലത്തിൽ മത്സരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചെങ്കിലും അതോടനുബന്ധിച്ച പ്രചാരണ പരിപാടികൾക്ക് ജയിലിരുന്ന് നേതൃത്വം നൽകാനാവില്ലെന്നും തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ താൻ പുറത്തിറങ്ങിയാൽ മാത്രമേ പ്രചരണങ്ങൾ നടക്കുകയുള്ളൂവെന്നും പറഞ്ഞാണ് കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.