ഡൽഹി കലാപത്തിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ല. ഫോട്ടോയിൽ വ്യക്തത കുറവാണെന്നാണ് സോളിസിറ്റർ ജനറൽ

ഫോട്ടോയിൽ വ്യക്തത കുറവാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത പറഞ്ഞത്. 

New Update
IMG_-__-_CHHATRA_BHARTI__2_1_02DAUVV1

ഡൽഹി: ഡൽഹി കലാപത്തിലെ വിശാല ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. 

Advertisment

കഴിഞ്ഞ തവണ കേസിൽ പ്രോസിക്യൂഷൻ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തിൽ തന്നെ ഉൾപ്പെടുത്താനാവില്ലെന്ന് ഉമർ ഖാലിദ് വ്യക്തമാക്കിയിരുന്നു. 

പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ലെന്ന് ഉമർ ഖാലിദിന്‍റെ അഭിഭാഷകനായ സിദ്ധാർഥ് അഗർവാൾ ചൂണ്ടികാട്ടി.

ഫോട്ടോയിൽ വ്യക്തത കുറവാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർമേത്ത പറഞ്ഞത്. 

ഷിഫാ ഉർ റഹ്‌മാന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദാണ് ഹാജരായത്. ഒരുതെളിവും ഇല്ലാതെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്നും വിചാരണ ഇല്ലാതെ 5 വർഷവും 7 മാസവുമായി ജയിലിലാണെന്നും വാദിച്ചു. 

പ്രതികളുടെ വാദം പൂർത്തിയായാൽ ഇന്ന് ഡൽഹി പൊലീസിന്റെ വാദവും നടക്കും.

Advertisment