റിപ്പബ്ലിക് ദിന പരേഡ് ഒരുക്കങ്ങൾ ഊർജ്ജിതം. 'സിന്ദൂർ' ഫോർമേഷനിൽ യുദ്ധവിമാനങ്ങൾ പറക്കും. പരേഡിന്റെ പ്രധാന ആകർഷണമായ ഈ വ്യോമാഭ്യാസം ഇതാദ്യമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക

രണ്ട് റാഫേൽ വിമാനങ്ങൾ, രണ്ട് മിഗ്-29 വിമാനങ്ങൾ, രണ്ട് സുഖോയ്-30 വിമാനങ്ങൾ, ഒരു ജാഗ്വാർ എന്നിവയാണ് ഈ ഫോർമേഷനിൽ ഉണ്ടാവുക. 

New Update
REPUBLIC DAY AIR FORCE

ന്യൂഡൽഹി: വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ 29 വിമാനങ്ങൾ പങ്കെടുക്കുമെന്നും അതിൽ ഏഴ് യുദ്ധവിമാനങ്ങൾ 'സിന്ദൂർ' എന്ന പ്രത്യേക ഫോർമേഷനിൽ ആകാശത്ത് വിസ്മയം തീർക്കുമെന്നും അറിയിച്ചു.

Advertisment

ജനുവരി 26-ന് രാജ്യം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ്. അന്ന് ഡൽഹിയിലെ കർത്തവ്യ പഥിൽ രാജ്യത്തിന്റെ സൈനിക ശക്തിയും സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള പരേഡ് നടക്കും.


പരേഡിൽ പങ്കെടുക്കുന്ന 29 വിമാനങ്ങളിൽ ഏഴ് യുദ്ധവിമാനങ്ങൾ 'സിന്ദൂർ' എന്ന രൂപത്തിലാണ് പറക്കുക. 


26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന നാല് ദിവസത്തെ സൈനിക പോരാട്ടമായ 'ഓപ്പറേഷൻ സിന്ദൂർ'-ൽ ഇന്ത്യൻ വ്യോമസേന വഹിച്ച നിർണ്ണായക പങ്കിനെ ഇത് സ്മരിക്കുന്നു. 

രണ്ട് റാഫേൽ വിമാനങ്ങൾ, രണ്ട് മിഗ്-29 വിമാനങ്ങൾ, രണ്ട് സുഖോയ്-30 വിമാനങ്ങൾ, ഒരു ജാഗ്വാർ എന്നിവയാണ് ഈ ഫോർമേഷനിൽ ഉണ്ടാവുക. 


പരേഡിന്റെ പ്രധാന ആകർഷണമായ ഈ വ്യോമാഭ്യാസം ഇതാദ്യമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു.


ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കളായ ഉർസുല വോൺ ഡെർ ലെയ്‌നും അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായി പങ്കെടുക്കും. ഇതിന്റെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Advertisment