പോലീസ് ഏറ്റുമുട്ടൽ കൊലകളിൽ പഞ്ചാബ് മുന്നിൽ. ആം ആദ്മി പാർട്ടി അധികാരത്തിൽ വന്ന ശേഷം നടന്ന ഏറ്റുമുട്ടലുകളുടെ എണ്ണവും ഞെട്ടിക്കുന്നത്. ലഹരി - ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പഞ്ചാബിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു

New Update
1001671138

ഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് ഏറ്റുമുട്ടൽ കൊല നടക്കുന്ന സംസ്ഥാനമായി പഞ്ചാബ് മാറിയിരിക്കുന്നു.

Advertisment

2022 ൽ ആം ആദ്മി പാർട്ടി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം നടന്നത് 324 പോലിസ് ഏറ്റുമുട്ടലുകളാണ് .

ഏറ്റുമുട്ടലുകളിൽ 24 പേരാണ് കൊല്ലപ്പെട്ടത് . 515 പേർ അറസ്റ്റിലായി. അറസ്റ്റിലായ 515 ഗുണ്ടകളിൽ 319 പേർക്കും വെടിയേറ്റു എന്നതും എടുത്ത് പറയേണ്ടതാണ് .

2025 നവംബർ മുതൽ 2026 ജനുവരി വരെ മൂന്ന് മാസങ്ങളിൽ നടന്നത് 34 ഏറ്റുമുട്ടലുകളാണ്.

മൂന്നു മാസത്തിനിടെ 5 പേർ കൊല്ലപ്പെട്ടപ്പോൾ 45 പേർക്ക് പരുക്കേറ്റു.

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പഞ്ചാബിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.

എന്നാൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അയച്ച നോട്ടീസിന് രണ്ടുമാസമായിട്ടും പഞ്ചാബ് സർക്കാർ മറുപടി നൽകിയില്ല .

പഞ്ചാബിൽ ലഹരി - ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുമെന്ന നിലപാടാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കുന്നത്

Advertisment