ഇന്ത്യക്ക് ആരിൽ നിന്നും ക്രൂഡ് ഒയിൽ വാങ്ങുന്നതിനു യാതൊരു ഉപരോധവുമില്ല. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ അടക്കം ഉയർത്തുന്ന വാദം അടിസ്ഥാന രഹിതം. റഷ്യയിൽ നിന്നുമാണ് ലാഭത്തിനു ക്രൂഡോയിൽ ലഭിക്കുന്നത്. അതുകൊണ്ട് കഴിഞ്ഞമാസം പോലും ഏറ്റവും കൂടതൽ എണ്ണ ഇറക്കുമതി ചെയ്തതും അവിടന്നു തന്നെ. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വാസ്തവം എന്ത് ?

മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യക്ക് വാഷിംഗ്ടണിന്റെ "അനുമതി" വേണമെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്.

New Update
crude-oil

ന്യൂഡൽഹി: ഇന്ത്യയുടെ രാഷ്ട്രീയ-മാധ്യമ ചർച്ചകളിൽ കൗതുകകരമായ ഒരു വാദഗതി ശക്തിപ്രാപിച്ചുവരികയാണ്. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷങ്ങൾക്കിടയിൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയിരുന്ന താരിഫ് സമ്മർദ്ദങ്ങളിൽ അമേരിക്ക ഇളവ് നൽകിയെന്നും അതിനാൽ ഒരു താൽക്കാലിക സാവകാശം അനുവദിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വാദം ഉയർന്നു വന്നത്. 

Advertisment

മോസ്കോയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യക്ക് വാഷിംഗ്ടണിന്റെ "അനുമതി" വേണമെന്നാണ് പ്രതിപക്ഷ അംഗങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്.


പുതിയ വാദ​ഗതികൾ തെറ്റിദ്ധരിപ്പിക്കുന്നത് മാത്രമല്ല, ഇന്ത്യയുടെ ഊർജ്ജ നയതന്ത്രത്തെയും സാമ്പത്തിക നയത്തെയും അടിസ്ഥാനപരമായി തെറ്റായി മനസ്സിലാക്കുന്ന ഒന്നുകൂടിയാണ്. 


നമുക്ക് വസ്തുതകളിൽ നിന്ന് തുടങ്ങാം.

2026 ഫെബ്രുവരിയിലും ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്ന രാജ്യം റഷ്യ തന്നെയാണ്. പ്രതിദിനം 10 ലക്ഷം മുതൽ 17 ലക്ഷം ബാരൽ വരെ റഷ്യൻ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ ഇറക്കുമതി ചെയ്യുന്നത്. 

ഇത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 25-30 ശതമാനത്തോളമാണ്. ലളിതമായി പറഞ്ഞാൽ, പ്രതിദിനം ഏകദേശം 10 ലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നു.


ഇന്ത്യ എവിടന്നു ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകൾ തിരഞ്ഞെടുക്കണം എന്ന് വിദേശ രാജ്യങ്ങളാണ് തീരുമാനിക്കുന്നത് എന്ന വാദത്തെ ഈ കണക്കുകൾ പൂർണ്ണമായും തള്ളിക്കളയുന്നുണ്ട്.


റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് യഥാർത്ഥത്തിൽ അമേരിക്കയുടെ അനുമതി ആവശ്യമായിരുന്നെങ്കിൽ, ഇത്ര വലിയ തോതിലുള്ള ഇറക്കുമതി ഒരിക്കലും നടക്കില്ലായിരുന്നു.

മറിച്ച്, 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലളിതമായ തത്വമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് എന്നതുകൊണ്ടാണ് ഈ ഇറക്കുമതി ഇപ്പോഴും തുടരുന്നത്. ഇക്കാര്യം പലതവണ ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടതുമാണ്.


എണ്ണ എന്നത് ഒരു നയതന്ത്രപരമായ വസ്തുവല്ല അതൊരു തന്ത്രപരമായ അനിവാര്യതയാണ്.  ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 85 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. 


ഇത്തരമൊരു സാഹചര്യത്തിൽ, വില, വിതരണത്തിലെ സ്ഥിരത, ഭൗമരാഷ്ട്രീയ വെല്ലുവിളികൾ, ആഭ്യന്തര പണപ്പെരുപ്പം എന്നിവ തമ്മിൽ നിരന്തരം സന്തുലിതാവസ്ഥ നിലനിർത്താൻ സർക്കാരിന് കടമയുണ്ട്.

വിലക്കിഴിവിൽ വാങ്ങുന്ന ഓരോ ബാരൽ എണ്ണയും ഗതാഗതം, നിർമ്മാണം, വൈദ്യുതി എന്നിവയുടെ ചെലവിനെയും ആത്യന്തികമായി ഇന്ത്യയിലെ ഇടത്തരക്കാരുടെ കുടുംബ ബജറ്റിനെയും നേരിട്ട് സ്വാധീനിക്കുന്നു.


2022-ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യ തങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ പുനർ നിർമ്മിച്ചിരുന്നു. കുറഞ്ഞ നിരക്കിലും വലിയ അളവിലും ലഭ്യമാകുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഏതൊരു രാജ്യത്തെ പോലെ ഇന്ത്യക്കും ആകർഷകമായി മാറി. 


ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികൾ പ്രായോഗികമായി പ്രവർത്തിച്ചപ്പോൾ, ആഗോളതലത്തിലെ ക്രൂഡ് ഓയിലിന്റെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന നയത്തെ സർക്കാർ പിന്തുണയ്ക്കുകയും ചെയ്തു. ആ സമീപനം ഇന്നും തുടരുന്നു.

റഷ്യയോടും ഗൾഫ് രാജ്യങ്ങളോടും മറ്റ് വിതരണക്കാരോടും എന്നപോലെ ഇന്ത്യ അമേരിക്കയുമായും ചർച്ചകൾ നടത്തുന്നുണ്ട്.


വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള നയതന്ത്രത്തിൽ വ്യാപാര ചർച്ചകളും താരിഫുകളും രാഷ്ട്രീയ സന്ദേശങ്ങളും സ്വാഭാവികമാണ്. എന്നാൽ ഇത്തരം ചർച്ചകളെ "അനുമതി" എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റായ കാര്യമാണ്.


എണ്ണ വാങ്ങുന്നത് വിപണി സാഹചര്യങ്ങൾക്കും ദേശീയ താൽപ്പര്യങ്ങൾക്കും അനുസരിച്ചാണെന്ന് ന്യൂഡൽഹി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വാസ്തവത്തിൽ, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ ശിക്ഷാനടപടികൾ പ്രഖ്യാപിച്ചതിന് ശേഷം പോലും ഇന്ത്യ ഇറക്കുമതി നിർത്തിയില്ല.

 പകരം, വിവിധ പങ്കാളികളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ വിതരണ സ്രോതസ്സുകൾ വിപുലീകരിക്കുകയാണ് ഇന്ത്യ ചെയ്തത്.

Advertisment