ഡൽഹി ​ഗവർണർക്കെതിരായ മാനനഷ്ട കേസ്: മേധാ പട്കറിന്റെ ശിക്ഷയ്ക്ക് സ്റ്റേ

New Update
1431758-patka

ന്യൂഡൽഹി: രണ്ടരപ്പതിറ്റാണ്ട് മുമ്പുള്ള അപകീർത്തിക്കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിന് വിധിച്ച ജയിൽ ശിക്ഷയ്ക്ക് സ്റ്റേ. ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന ഒരു എൻജിഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിൽ അഞ്ചുമാസത്തെ തടവ് ശിക്ഷ നടപ്പാക്കുന്നതാണ് കോടതി സ്റ്റേ ചെയ്തത്. സംഭവത്തിൽ പരാതിക്കാരനായ ഡൽഹി ലെഫ്റ്റനന്റ് ഗവർണ്ണർ വി.കെ സക്‌സേനയ്ക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Advertisment

തനിക്കും നർമദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് സക്‌സേനയ്‌ക്കെതിരെ മേധാ പട്കർ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2021ലാണ് മേധയ്ക്കെതിരെ സക്സേന മാനനഷ്ടക്കേസ് നൽകുന്നത്.

ഒരു ടിവി ചാനലിൽ തനിക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പരാമർശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്സേന ഫയൽ ചെയ്തത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒ ആയ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിൻ്റെ തലവനായിരുന്നു സക്‌സേന.

സക്‌സേനയെ 'ഭീരു' എന്ന് വിളിക്കുകയും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്‌തു എന്നായിരുന്നു പരാതി.