കെപിസിസി പ്രസിഡന്‍റിനെ നീക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത് പാർട്ടി നന്നാക്കാനോ മോശമാക്കാനോ ? ചുരുക്കപ്പട്ടികയിലെ ഒരാൾ 73 കാരനും രണ്ടാമൻ 70 കാരനും. ആദ്യ ആള്‍ക്ക് സുധാകരനെക്കാൾ ഗുരുതര ഓർമ്മപ്പിശകും. ഇരുവരിൽ ആര് വന്നാലും കേരള കോൺഗ്രസ് എമ്മിന്റെ മടങ്ങിവരവിന് തടസ്സമാകും. 32 വയസ്സിൽ എകെ ആന്റണിയെ പ്രസിഡന്‍റ് ആക്കിയ പാർട്ടി ഇപ്പോൾ തിരയുന്നത് 70 പിന്നിട്ട തലച്ചോറിന്‍റെ ക്രിയാശേഷി നശിച്ചവരെ മാത്രമോ

പക്ഷേ, സുധാകരനെ മാറ്റി പകരം പരിഗണിക്കുന്നുവെന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളിലെ എറണാകുളത്തുകാരനായ ഗ്രൂപ്പ് മാനേജരായ എംപിയ്ക്ക് ഓര്‍മ്മക്കുറവ് മാത്രമല്ല, മുന്‍പ് പരിചയപ്പെട്ട ആളെ കണ്ടാല്‍ തന്നെ ഓര്‍മ്മയില്ലാത്ത സ്ഥിതിയിലാണ് ആരോഗ്യ സ്ഥിതി. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
benny bahanan k sudhakaran adoor prakash
Listen to this article
0.75x 1x 1.5x
00:00 / 00:00

ഡല്‍ഹി: കെപിസിസി പുനസംഘടനയാണ് ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച. ഭാരവാഹി പട്ടിക ഇറങ്ങുമെങ്കിലും പ്രസിഡന്‍റ് മാറുമോ എന്നതിലാണ് ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

Advertisment

ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഉത്തരവാദിത്വങ്ങളില്‍ സജീവമാകാന്‍ കഴിയാത്തതും തുടര്‍ച്ചയായ ഇടവേളകളില്‍ മാറി നില്‍ക്കേണ്ടി വരുന്നതുമാണ് സുധാകരനെ മാറ്റുന്ന തരത്തിലുള്ള ആലോചനകള്‍ക്ക് കാരണം. അതല്ലാതെ പ്രസിഡന്‍റ് പദവി വഹിക്കാനുള്ള അദ്ദേഹത്തിന്‍റെ യോഗ്യതയുടെ കാര്യത്തിലോ പ്രാഗല്‍ഭ്യത്തിന്‍റെ കാര്യത്തിലോ ആര്‍ക്കും തര്‍ക്കമില്ല.


k sudhakaran sivagiri

കെ സുധാകരന്‍റെ പ്രധാന പ്രശ്നങ്ങളിലൊന്ന് മറവിയാണ്. അതാണ് പ്രസ്താവനകളുടെ കാര്യത്തിലൊക്കെ വിവാദങ്ങളിലാകാന്‍ കാരണം. പറഞ്ഞതും പറയാനുള്ളതുമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കണമെങ്കില്‍ ആരെങ്കിലും ഒപ്പം നിന്ന് പറഞ്ഞുകൊടുക്കണം. എന്നാല്‍ ആളുകളെ കണ്ടാല്‍ ഓര്‍മ്മ പിശക് അദ്ദേഹത്തിനില്ല.

പക്ഷേ, സുധാകരനെ മാറ്റി പകരം പരിഗണിക്കുന്നുവെന്ന് ചര്‍ച്ചചെയ്യപ്പെടുന്ന പേരുകളിലെ എറണാകുളത്തുകാരനായ ഗ്രൂപ്പ് മാനേജരായ എംപിയ്ക്ക് ഓര്‍മ്മക്കുറവ് മാത്രമല്ല, മുന്‍പ് പരിചയപ്പെട്ട ആളെ കണ്ടാല്‍ തന്നെ ഓര്‍മ്മയില്ലാത്ത സ്ഥിതിയിലാണ് ആരോഗ്യ സ്ഥിതി. 

പണ്ട് തനിക്കാവശ്യമില്ലാത്ത ആളുകളെ കണ്ടാല്‍ അദ്ദേഹം പിന്നീട് തിരിഞ്ഞുനോക്കില്ലായിരുന്നു എന്ന സ്ഥിതി ഉണ്ടായിരുന്നെങ്കിലും അത് സ്വഭാവരീതികൊണ്ടായിരുന്നു.


എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. 73 കാരനായ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി തന്നെ ഇപ്പോള്‍ അങ്ങനെയായി. അതായത് സിപിഎമ്മും ബിജെപിയുമൊക്കെ നേതാക്കള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന പ്രായപരിധിയായ 75 ലെത്താന്‍ അദ്ദേഹത്തിന് ഇനി 2 വര്‍ഷം കൂടിയാണ് ബാക്കി.


അതിനാല്‍ തന്നെ കോണ്‍ഗ്രസിന്‍റെ പുനസംഘടനാ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ നന്നാക്കാനാണോ മോശമാക്കാനാണോ നേതൃത്വത്തിന്‍റെ ആലോചന എന്ന് തോന്നിപ്പോകും.

ക്രൈസ്തവ പ്രാതിനിധ്യം പറഞ്ഞാണ് ക്രിസ്ത്യന്‍ പേരുള്ള ഇദ്ദേഹത്തെ പരിഗണിക്കുന്നത്. പക്ഷേ സ്വന്തം സമുദായം ഒഴികെ മറ്റെല്ലാ ക്രൈസ്തവ സമുദായങ്ങള്‍ക്കും ഇദ്ദേഹത്തോട് എതിര്‍പ്പാണ്.

adoor prakash

ഈഴവ പ്രാതിനിധ്യത്തിന്‍റെ പേരില്‍ പരിഗണനയിലിരിക്കുന്ന അടൂര്‍ പ്രകാശും 70 കാരനാണ്. സ്വന്തം നാട്ടില്‍ ജനകീയനാണെന്നതൊഴിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും പരിചയം ഇല്ലെന്നതാണ് പോരായ്മ.


എന്നാല്‍ ഇവര്‍ രണ്ടുപേര്‍ക്കും യുഡിഎഫ് നേതൃത്വങ്ങള്‍ കാണുന്ന പ്രധാന പോരായ്മ കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയിലേയ്ക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ ഇവരുടെ നേതൃത്വം തടസമാകും എന്നതാണ്.


കേരള കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയില്‍ നിന്നും തിടുക്കം കൂട്ടി പുറത്താക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ യുഡിഎഫ് കണ്‍വീനറായിരുന്നു ബെന്നി ബഹനാന്‍. 

കെ.എം മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉന്നയിച്ച ബാര്‍ മുതലാളി ബിജു രമേശിന്‍റെ ഏറ്റവും അടുത്ത ബന്ധുവാണ് അടൂര്‍ പ്രകാശ്. 


അടൂര്‍ പ്രകാശ് വഴി കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും ബിജു രമേശിലേയ്ക്ക് എത്തിയാല്‍ ആ മുന്നണിയുമായി സഹകരിക്കുകയെന്നത് അവര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ഇവര്‍ രണ്ടുപേരിലാര് പ്രസിഡന്‍റായാലും കേരള കോണ്‍ഗ്രസ് - എമ്മിനെ കൂടെകൂട്ടാന്‍ കഴിയില്ല. 


അതിലുപരി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും യാതൊരു ആവേശവും ഉണ്ടാക്കാന്‍ കഴിയുന്ന നേതാക്കളല്ല ഇരുവരും എന്നതാണ് പ്രധാന വെല്ലുവിളി. 

Advertisment