ഡൽഹി: 2002 മുതൽ പരിതാപകരമായ നിലയിലുള്ള ഇന്ത്യയുടെ മാധ്യമ റാങ്കിംഗിൽ നേരിയ വർധന. നിലവിൽ 159ൽ നിന്ന് 151 ആയി മാറിയെന്ന വിവരമാണ് പുറത്ത് വരുന്നത്.
2024ൽ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യ റാങ്ക് 159 ഉം 2023 ൽ 161 ഉം സ്ഥാനമായിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന സന്നദ്ധ സംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സാണ് പഠനം നടത്തി പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഏഷ്യൻ രാജങ്ങളിൽ ഇന്ത്യയുടെ സ്ഥാനം അയൽ രാജ്യങ്ങളേക്കാൾ വളരെയധികം പിന്നിലാണ്. നേപ്പാൾ(90), മാലിദ്വീപ് 104, ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിങ്ങനെയാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുമ്പ് ഉൾപ്പെട്ട ഏഷ്യൻ രാജ്യങ്ങളുടെ റാങ്കിംഗ്.
വികസന കാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും മറ്റ് രാജ്യങ്ങളെ പിന്നിലാക്കുന്ന ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പിന്നിലായി എന്നത് പരിതാപകരമാണ്.
മാധ്യമ സ്ഥാപനങ്ങളുടെ സാമ്പത്തിക അസ്ഥിരതയും പരാധീനതകളുമാണ് പലപ്പോഴും മാധ്യമ സ്വാതന്ത്യം ബലികഴിക്കാൻ ഉടമകളെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
രാഷ്ടീയ മാറ്റങ്ങൾക്കനുസരിച്ച് മാധ്യമ ഉടമകൾ നിലപാടുകൾ മാറ്റുന്നതാണ് മാധ്യമ സ്വാതന്ത്ര്യം തകരുന്നതിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നോർവെ, എസ്റ്റോണിയ, നെതർലാന്റ് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.
ഭൂട്ടാൻ (152) പാകിസ്ഥാൻ , 158) മ്യാൻമാർ (169), അഫ്ഗാനിസ്ഥാൻ (175) ചൈന (178) എന്നീ രാജ്യങ്ങളുടെ പട്ടികയും അവിടങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണ് പുറത്തേക്ക് നൽകുന്നത്.