വഖഫ് നിയമം തിങ്കളാഴ്ച സുപ്രീംകോടതി വീണ്ടും പരി​ഗണിക്കും. ഇടക്കാല വിധിയ്ക്ക് സാധ്യത. പതിനൊന്ന് വർഷത്തിനിടയിൽ 116 ശതമാനം വർദ്ധനവ് വഖഫ് ഭൂമിയുടെ കാര്യത്തിൽ ഉണ്ടായെന്ന് കേന്ദ്ര സർക്കാർ

2025 ലെ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ മതപരമായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

New Update
SUPREME COURT

ഡല്‍ഹി: വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ ഇന്ന് ഇടക്കാല വിധിക്ക് സാധ്യത. 

Advertisment

വഖഫ് നിയമം ചോദ്യം ചെയ്ത് വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രസ്തുത നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ താത്കാലികമായി തടഞ്ഞ് നടപടിക്ക് പിന്നാലെ മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് വിഷയം വീണ്ടും കോടതി പരിഗണിക്കുന്നത്.

2025 ലെ വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ മതപരമായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായിരുന്നു കോടതി സമയം അനുവദിച്ചത്. 2013 ലെ വഖഫ് ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് വഖഫ് ഭൂമി വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയത്. 

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഉണ്ടായിയെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു.