വ്യോമാതിർത്തി പൂർണ്ണമായി അടച്ച് പാക്കിസ്ഥാൻ. 27 വിമാനത്താവളങ്ങളിലെ വാണിജ്യ സർവ്വീസ് നിർത്തിവെച്ച് ഇന്ത്യ. ഇരുരാജ്യങ്ങൾക്കുമിടയിൽ പിരിമുറക്കം ഉയർത്തി നടപടികൾ. പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് അൽ-ഖൈ്വയ്ദ. പാക്ക് നീക്കങ്ങൾ നിരീക്ഷിച്ച് ഇന്ത്യ

തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഈ നടപടിയെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്.

New Update
flight banned
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ശേഷം പാക്ക് നീക്കങ്ങൾ നിരിക്ഷിച്ച് ഇന്ത്യ. ഇതിനിടെ പാക്കിസ്ഥാൻ അവരുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചു. തിരിച്ചടിക്കുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്.  ഇസ്ലാമബാദും പാക് സൈനിക തലസ്ഥാനമായ റാവൽപിണ്ടിയുമാണ് വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്നതായി അറിയിച്ചിട്ടുള്ളത്. 

Advertisment

എല്ലാ രാജ്യങ്ങളുടെ വിമാനങ്ങൾക്കും പാകിസ്താന്റെ സിവിലിയൻ വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്. അവശ്യസർവീസുകൾക്ക് മാത്രമാണ് പറക്കൽ അനുമതിയുള്ളത്. നേരത്തെ ഇന്ത്യൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ വിമാനങ്ങൾക്ക് മാത്രമേ പാക് വ്യോമാതിർത്തി കടക്കുന്നതിന് വിലക്കുണ്ടായിരുന്നുള്ളൂ.


എന്നാൽ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിക്കു പിന്നാലെയാണ് സ്വന്തം വിമാനങ്ങൾക്ക് അടക്കം വ്യോമാതിർത്തി അടച്ചത് ബാധമാക്കി. പാകിസ്താൻ വ്യോമയാന അതോറിറ്റിയുടേതാണ് ഉത്തരവ്. അടുത്ത 48 മണിക്കൂർ നേരത്തേക്ക് പാകിസ്താൻ നോ ഫ്ളൈയിങ് സോണായിരിക്കുമെന്നാണ് പാക് വ്യോമയാന അതോറിറ്റിയുടെ ഉത്തരവ്.

തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഈ നടപടിയെ ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇന്ത്യയുടെ സൈനിക നടപടി പാക് വിമാനങ്ങൾക്ക് ഉയർത്തുന്ന ഗുരുതരമായ അപകടസാധ്യതകൾ സംബന്ധിച്ച് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ (ഐ.സി.എ.ഒ) അറിയിച്ചിട്ടുണ്ടെന്ന് പാക് എയർപോർട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഇന്ത്യയിലെ വടക്കുപടിഞ്ഞാറ് മധ്യമേഖലകളിലുള്ള 27 വിമാനത്താവളങ്ങളിലെ വാണിജ്യ വിമാന സർവീസുകൾ ശനിയാഴ്ച രാവിലെ 5.29 വരെ നിർത്തിവെച്ചു. വ്യാഴാഴ്ച മാത്രം 430 സർവീസുകളാണ് റദ്ദാക്കിയത്. രാജ്യത്തെ ആകെ ഷെഡ്യൂൾഡ് സർവീസുകളുടെ മൂന്നുശതമാനമാണ് ഇത്.


ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ഭട്ടിൻഡ, ഹൽവാര, പഠാൻകോട്ട്, ഭുംതർ, ഷിംല, ഗാഗ്ഗൽ, ധർമശാല, കിഷൻഗഢ്, ജയ്‌സൽമേർ, ജോധ്പുർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കേശോദ്, ഭുജ്, ഗ്വാളിയർ, ഹിൻഡൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് സർവീസ് നിർത്തിവെച്ചിട്ടുള്ളത്.


കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താൻ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയൻ വിമാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്ഫോമായ ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസർവീസുകൾ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.

പാകിസ്താൻ 147 വിമാനസർവീസുകൾ റദ്ദാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അവരുടെ പ്രതിദിന സർവീസുകളുടെ 17 ശതമാനമാണിത്. ഭീകരസംഘടനയായ അൽ-ഖൈ്വയ്ദ പാക്കിസ്താന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാവും ഇവരുടെ നീക്കമെന്നും സംശയിക്കപ്പെടുന്നുണ്ട്. ഒസാമ ബിൻ ലാദന്റെ മരണത്തോടെ അൽ-ഖൈ്വയ്ദയുടെ പ്രവർത്തനങ്ങൾ മരവിച്ചിരുന്നു.