ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷം തുടരുന്നതിനിടെ പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ.
പാക് യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് പൈലറ്റിനെ പിടികൂടിയത്.
ഇതോടെ ഇന്ത്യൻ സൈന്യം രണ്ട് പാക് പൈലറ്റുകളെ പിടികൂടിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജസ്ഥാനിൽ നിന്നും ജമ്മുവിൽ നിന്നുമാണ് രണ്ട് പൈലറ്റുമാരെ സൈന്യം പിടികൂടിയത്.
രാജസ്ഥാനിലെ ജെയ്‌സാൽമീറിൽ നിന്നാണ് പാക് വ്യോമസേന പൈലറ്റിനെ ഇന്ത്യ പിടികൂടിയത്. പാകിസ്താന്‍ പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടത്.
വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്താൻ്റെ അവാക്സ് വിമാനത്തിലെ പൈലറ്റിനെയാണ് പിടികൂടിയത്. മുൻപ് എഫ് 16 വിമാനത്തിലെ പൈലറ്റിനെയും സൈന്യം പിടികൂടിയിരുന്നു.
നിലവില്‍ ബിഎസ്എഫിന്റെ കസ്റ്റഡിയിലാണ് പൈലറ്റുകൾ. അതേസമയം പൈലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.