ബാരാമുള്ള മുതൽ ഭുജ് വരെയുള്ള അതിർത്തി പ്രദേശങ്ങൾ. നിയന്ത്രണ രേഖയ്ക്ക് കുറുകെ 26 പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകൾ

രാജ്യത്തെ സാധാരണ ജനങ്ങളേയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. 

New Update
image(175)

ഡൽഹി: വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള 26 സ്ഥലങ്ങളിൽ പാകിസ്ഥാൻ ഡ്രോണുകൾ കണ്ടതായി അധികൃതർ അറിയിച്ചു.  

Advertisment

അന്താരാഷ്ട്ര അതിർത്തിയിലും പാകിസ്ഥാനുമായി നിയന്ത്രണ രേഖ പങ്കിടുന്ന പ്രദേശങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.


രാജ്യത്തെ സാധാരണ ജനങ്ങളേയും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. 


ബാരാമുള്ള, ശ്രീനഗർ, അവന്തിപോറ, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക, ലാൽഗഡ് ജട്ട, ജയ്‌സാൽമീർ, ബാർമർ, ഭുജ്, കുർബെറ്റ്, ലഖി നല എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ ഡ്രോണുകളുടെ സാനിധ്യം തിരിച്ചറിഞ്ഞത്. 

ഫിറോസ്പൂരിലെ ഒരു ജനവാസ മേഖലയിൽ പാക് ഡ്രോൺ പതിച്ചതായി റിപ്പോർട്ടുണ്ട്. അതിൽ  ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഉദ്യോഗസ്ഥർ പറഞ്ഞു.


പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയും പ്രദേശം സുരക്ഷാ സേന അണുവിമുക്തമാക്കുകയും ചെയ്തു.


അതേസമയം, ഇന്ത്യൻ സായുധ സേന കടുത്ത ജാഗ്രതയിലാണ്. പാകിസ്താന്റെ ഭാ​ഗത്തുനിന്നും ഉണ്ടാവുന്ന ആക്രമണങ്ങൾ തകർത്തെറിയുകയും ശക്തമായ തിരിച്ചടി നൽകുകയും ചെയ്യുന്നുണ്ട്.