ഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള 32 വിമാനത്താവളങ്ങൾ മെയ് 15 വരെ അടച്ചിടുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
നേരത്തെ 26 വിമാനത്താവളങ്ങളായിരുന്നു അടച്ചിടാൻ തീരുമാനിച്ചത്. ഇപ്പോൾ ആറ് വിമാനത്താവളങ്ങൾകൂടി ഉൾപ്പെടുത്താൻ ഏവിയേഷൻ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
മെയ് 10 വരെയായിരുന്നു നേരത്തെ വിമാനത്താവളങ്ങൾ അടച്ചിടാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനുമായുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട വിമാനത്താവളങ്ങൾ അടുത്ത വ്യാഴാഴ്ച വരെ പുലർച്ചെ 5.29 വരെ അടച്ചിരിക്കും.
പഞ്ചാബിലെ അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്‌ഡ, ഹൽവാര, പത്താൻകോട്ട്, ഹിമാചൽ പ്രദേശിലെ ഭുന്തർ, ഷിംല, കാൻഗ്ര-ഗഗ്ഗൽ, കേന്ദ്രഭരണ പ്രദേശത്തെ ചണ്ഡിഗഡ്, ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു, ലഡാക്കിലെ ലേ, കിഷൻഗഡ്, ജയ്‌സാൽമീർ, രാജപുര്‌നഗർ, ജോദ്‌റം എന്നീ വിമാനത്താവളങ്ങൾ അടച്ചിടുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.