ഡൽഹി: മൂന്ന് ദിവസത്തെ ഡ്രോൺ ആക്രമണങ്ങൾക്കും വെടിനിർത്തൽ ലംഘനങ്ങൾക്കും ശേഷം ശനിയാഴ്ച പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ "ഓപ്പറേഷൻ ബനിയൻ ഉൽ മർസൂസ്" ആരംഭിച്ചതിനെത്തുടർന്ന് ഇന്ത്യൻ നഗരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പാകിസ്ഥാൻ ഫത്താ-II എന്ന ദീർഘദൂര മിസൈൽ പരീക്ഷിച്ചു, പക്ഷേ ഹരിയാനയിലെ സിർസയിൽ അത് തടഞ്ഞു.
അതിർത്തി മേഖലകളിൽ ഇന്ത്യ പാക്ക് സംഘർഷം രൂക്ഷമായി തുടരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും ഇന്ത്യൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്നും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുരിൽ പാക് ഡ്രോൺ ജനവാസ മേഖലയിൽ പതിച്ച് മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കശ്മീരിലെ പൂഞ്ച് മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഉടനീളം സ്‌ഫോടന ശബ്ദങ്ങൾ കേട്ടിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 26 ഇടങ്ങളിലെങ്കിലും പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യ ശക്തമായ തിരിച്ചടിച്ചു. അന്താരാഷ്ട്ര നിയന്ത്രണ രേഖയിലും ഇന്നലെ വ്യാപകമായി വെടിവെപ്പ് നടന്നിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ട് നടന്ന മിസൈൽ ആക്രമണം പരാജയപ്പെടുത്തിയതായും സൈന്യം അവകാശപ്പെട്ടു. ഉധംപൂരിലും മിസൈൽ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
പാകിസ്താൻ എയർബേസ് ക്യാമ്പുകളിൽ ആക്രമണമെന്ന് റിപ്പോർട്ട് .നൂർ ഖാൻ,മുരിദ്,റഫീഖി വ്യോമത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്നാണ് വിവരം. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നാണ് പാകിസ്താൻ വാദം.ശക്തമായി തിരിച്ചടിക്കുമെന്നും പാകിസ്താൻ സൈന്യം പ്രതികരിച്ചു.