ഡൽഹി: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ സബ് ഇൻസ്പെക്ടർ എം ഡി ഇംതിയാസ് കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിർത്തി സുരക്ഷ സേന തന്നെയാണ് എം ഡി ഇംതിയാസിന്റെ മരണം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി സൈന്യം വ്യക്തമാക്കി.
സൈനിക പോസ്റ്റിലേക്ക് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഇംതിയാസിനു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനമുണ്ടായത്.