ന്യൂഡൽഹി: ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.
ഏതുതരം വിസ എന്ന് പരിഗണിക്കാതെ നിർദേശങ്ങൾ പാലിക്കണം. തെഹ്റാനിലെ ആക്രമണ സാധ്യത മുന്നിൽ കണ്ടാണ് നിർദേശം.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.
നാലാം ദിനവും ഇസ്രായേലിൽ കനത്ത പ്രഹരമേൽപിച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തി. മധ്യ ഇസ്രായേലിൽ ഇന്നുമാത്രം എട്ടുപേരാണ് കൊല്ലപ്പെട്ടത്.
ഹൈഫ നഗരത്തിലെ രണ്ട് പവർ ജനറേറ്ററുകളും ഇറാൻ തകർത്തു. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവിയടക്കം നിരവധി പേർ കൊല്ലപ്പെട്ടു.