ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണം നിയനമെന്ന് സുപ്രിം കോടതി. മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ ചാൻസിലർ അക്കാര്യം സുപ്രിം കോടതിയെ അറിയിക്കണം

അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിലുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസിലറെ അറിയിക്കണം. മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമമനുസരിച്ച് ചാൻസലർ നിയമനം നടത്തണം

New Update
arlekar court

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. 

Advertisment

മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണം നിയനമെന്ന് വ്യക്തമാക്കുന്ന സുപ്രിം കോടതി ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.


മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമമനുസരിച്ച് ചാൻസലർ നിയമനം നടത്തണമെന്നും മുൻഗണന ക്രമത്തിൽ പട്ടിക നൽകാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവിൽ പറയുന്നു. 


മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ ചാൻസിലർ അക്കാര്യം സുപ്രിം കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിലുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസിലറെ അറിയിക്കണം. 


എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കന്നത് സുപ്രിംകോടതി ആയിരിക്കും. 


സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. 

Advertisment