/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
ഡൽഹി: അഞ്ച് വർഷത്തിനിടെ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് 4,300 കോടി രൂപ.
ഈ പണം എവിടെ നിന്ന് വന്നുവെന്നും ആരാണ് ഈ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നതെന്നും അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവുമോയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.
2019-2024 കാലയളവിൽ നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു നിയമസഭാ തെരഞ്ഞെടുപ്പിലുമായി 43 സ്ഥാനാർഥികളാണ് ഈ പാർട്ടികളുടെ ടിക്കറ്റിൽ മത്സരിച്ചത്.
54,000 വോട്ടാണ് ഇവർ ആകെ നേടിയത്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിൽ 39 ലക്ഷം രൂപയാണ് ഇവർ ചെലവായി കാണിച്ചത്. എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ 35,00 കോടി രൂപയാണ് ചെലവ് കാണിക്കുന്നത്. സംഭാവനായി 4,300 കോടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എവിടെ നിന്നാണ് ഈ ആയിരക്കണക്കിന് കോടി രൂപ വന്നത്? ആരാണ് ഈ പാർട്ടികളുടെ പിന്നിൽ പ്രവർത്തിക്കുന്നത്? എവിടേക്കാണ് ഈ പണം പോകുന്നത്?
ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുമോ, അല്ലെങ്കിൽ ഒരു അഫിഡവിറ്റ് നൽകാൻ ആവശ്യപ്പെടുമോ? അതോ ഈ വിവരവും മറച്ചുവെക്കാൻ പറ്റുന്ന രീതിയിൽ അവർ സ്വയം നിയമത്തിൽ മാറ്റം വരുത്തുമോ?''- രാഹുൽ എക്‌സിൽ കുറിച്ചു.